Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബിഹാറില്‍ നിതീഷ് സര്‍ക്കാര്‍  നാളുകളെണ്ണുന്നു-ആര്‍. ജെ.ഡി 

പട്‌ന-ബിഹാറില്‍ 17 ജെ.ഡി.യു എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമെന്ന് പ്രതിപക്ഷ കക്ഷിയായ രാഷ്ട്രീയ ജനതാദള്‍. സംസ്ഥാനത്തെ എന്‍.ഡി.എ ഭരണം എതു നിമിഷവും അട്ടിമറിക്കപ്പെടുമെന്നും രാഷ്ട്രീയ ജനതാദള്‍ പറഞ്ഞു. ആര്‍.ജെ.ഡി നേതാവ് ശ്യാം രാജക് വീഡിയോയിലൂടെയാണ് ബിഹാറില്‍ 17 ജെ.ഡി.യു എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് പ്രഖ്യാപിച്ചത്.തങ്ങള്‍ക്ക് ഏതു നിമിഷവും സഭയെ അട്ടിമറിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാനാണ് ആര്‍.ജെ.ഡി കാത്തിരിക്കുന്നതെന്നും ശ്യാം പറഞ്ഞു. നിയമ പ്രകാരം പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ 25 മുതല്‍ 26 വരെ എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പം വേണം.അതിനാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞു.
 സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരെ മാത്രമേ പാര്‍ട്ടിക്കൊപ്പം ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ ജനതാദളിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തി. രാഷ്ട്രീയ ജനതാദളിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. നിതീഷ് കുമാര്‍ മന്ത്രിസഭയിലെ അംഗമായിരുന്ന ശ്യാം രാജക് നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് ജെ.ഡി.യുവിട്ട് ആര്‍.ജെ.ഡിയില്‍ ചേരുകയായിരുന്നു. എന്നാല്‍ ഇദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. ശ്യാം രാജകിന്റെ സീറ്റായ ഫുല്‍വാരി മഹാസഖ്യത്തിന്റെ ഭാഗമായ സി.പി.ഐ.എം.എല്ലിന് നല്‍കുകയായിരുന്നു. ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവുമായി അടുത്ത ബന്ധമുള്ളയാളാണ

Latest News