Sorry, you need to enable JavaScript to visit this website.

ത്രിപുരയില്‍ വംശീയ സംഘര്‍ഷം രൂക്ഷമാകുന്നു; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

അഗര്‍ത്തല- മിസോറാമില്‍ നിന്ന് 23 വര്‍ഷം മുമ്പ് കുടിയേറിയ ബ്രു അഭയാര്‍ത്ഥികള്‍ എന്നറിയപ്പെടുന്ന ആദിവാസി അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാനുള്ള ത്രിപുര സര്‍ക്കാര്‍ പദ്ധതിക്കെതിരെ നടക്കുന്ന വംശീയ സംഘര്‍ഷം രൂക്ഷമാകുന്നു. ശനിയാഴ്ച ഉണ്ടായ സംഘര്‍ഷത്തിനിടെ പോലീസിന്റെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അഭയാര്‍ത്ഥികള്‍ക്കെതിരെ സമരത്തിനിറങ്ങിയ ജോയിന്റ് മൂവ്‌മെന്റ് കമ്മിറ്റി നോര്‍ത്ത് ത്രിപുര ജില്ലയില്‍ ദേശീയ പാത ഉപരോധിച്ചു നടത്തിയ സമരമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതു നിയന്ത്രിക്കാന്‍ പോലീസ് വെടിവെക്കുകയായിരുന്നു. വെടിയേറ്റ ശ്രീകാന്ത ദാസ് എന്നയാളാണ് മരിച്ചത്. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്.

നോര്‍ത്ത് ത്രിപുര ജില്ലയിലെ പനിസാഗര്‍ സബ് ഡിവിഷന്‍ പ്രദേശത്ത് അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് സമരക്കാരുടെ നിലപാട്. ഇവരെ മറ്റിടങ്ങളിലും പുനരധിവസിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.
 

Latest News