Sorry, you need to enable JavaScript to visit this website.

കുഴപ്പത്തിലായ ലക്ഷ്മി വിലാസം ബാങ്കിനെ  രക്ഷിക്കാന്‍ റിസര്‍വ്  ബാങ്ക് 

മുംബൈ-ബാങ്കുകളുടെ ബാങ്കായ റിസര്‍വ് ബാങ്ക് വീണ്ടുമൊരു ബാങ്കിനെ കൂടി പ്രതിസസന്ധിയില്‍ നിന്ന് കരകയറ്റുന്നു. ലക്ഷ്മി വിലാസ് ബാങ്ക് ഉപയോക്താക്കള്‍ക്ക് ഒരു മാസത്തിനുള്ളില്‍ അവരുടെ അക്കൗണ്ടില്‍ നിന്ന് 25 ആയിരം രൂപ മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ. ഇതിന് മുന്‍പ് റിസര്‍വ് ബാങ്ക് പിഎംസി ബാങ്കിനും ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ധനമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ബാങ്കിന് ഒരു മാസത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 17 മുതല്‍ ഡിസംബര്‍ 16 വരെയാണിത്.   ഈ ഉത്തരവ് എബിഐ നിയമത്തിലെ സെക്ഷന്‍ 45 പ്രകാരമാണ് കൊണ്ടുവന്നത്.സര്‍ക്കാരിന്റെ ഈ തീരുമാനം മുതല്‍ ലക്ഷ്മി വിലാസ് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് വളരെയധികം പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം. എന്നിരുന്നാലും, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യമായ ചെലവുകള്‍ക്കായി 25,000 രൂപയ്ക്ക് മുകളിലുള്ള ഫണ്ട് പിന്‍വലിക്കാന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.  കഴിഞ്ഞ 3 വര്‍ഷമായി ബാങ്ക് തുടര്‍ച്ചയായി നഷ്ടം നേരിടാന് തുടങ്ങിയതോടെ ബാങ്കിന്റെ സാമ്പത്തിക നില മോശമാകുകയും ഇതേത്തുടര്‍ന്ന് നിക്ഷേപകര്‍ വാന്‍ തുക പിന്‍വലിക്കാന്‍ തുടങ്ങി. കൂടാതെ ഭരണതലത്തിലുള്ള ഗുരുതര പ്രശ്‌നങ്ങളും ബാങ്കിനെ പ്രതിസന്ധിയിലാക്കി.  

Latest News