Sorry, you need to enable JavaScript to visit this website.

മഹിളാ സംഘം പ്രവര്‍ത്തകയുടെ പരാതി; സി.പി.ഐ നേതാവിനെ തരംതാഴ്ത്തി

തിരുവനന്തപുരം- മഹിളാ സംഘം പ്രവര്‍ത്തക നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.കെ. കൃഷ്ണന്‍കുട്ടിയെ തരംതാഴ്ത്തി. 

ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവില്‍നിന്ന് ജില്ലാ കൗണ്‍സിലിലേക്കാണ് കൃഷ്ണന്‍കുട്ടിയെ തരംതാഴ്ത്തിയത്. സംസ്ഥാന കൗണ്‍സിലില്‍ നിന്നും പുറത്താക്കാനും ജില്ലാ എക്‌സിക്യൂട്ടീവ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുന്നുവെന്നും ഹോട്ടല്‍ മുറിയില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ടായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ്  യുവതി പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയത്. പരാതിയില്‍ ജില്ലാ കമ്മിറ്റി നടപടി കൈക്കൊള്ളാതിരുന്ന സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും യുവതി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സിപിഐ അന്വേഷണ കമ്മീഷനെ നിയമിക്കുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷം ആരോപണ വിധേയനായ സംസ്ഥാന കമ്മറ്റി അംഗത്തേയും നേരിട്ട് കണ്ട് മൊഴിയെടുത്തിരുന്നു.

 

Latest News