Sorry, you need to enable JavaScript to visit this website.

ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി;വൈരം മറന്ന് തുർക്കി, ഗ്രീസ് നേതാക്കള്‍

ബൈറക്‌ലി- തുര്‍ക്കിയിലും ഗ്രീസിലുമുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. തുര്‍ക്കിയില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ തെരച്ചില്‍ തുടരുകയാണ്.


വെള്ളിയാഴ്ച വൈകിട്ടുണ്ടായ ഭൂചലനത്തിനു പിന്നാലെ സാമോസിലെ ഏജിയന്‍ ദ്വിപില്‍ നേരിയ സുനാമിക്ക് കാരണമായിരുന്നു. തുര്‍ക്കിയുടെ പടിഞ്ഞാറന്‍ തീരത്തെ റോഡുകളില്‍ വെള്ളം കയറി.


 റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയതായി യു.എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്താംബൂളും എതന്‍സും ഭൂചലനത്തില്‍ വിറച്ചപ്പോള്‍ പരമ്പരാഗത വൈരം മറന്ന് തുര്‍ക്കി, ഗ്രീക്ക് നേതാക്കള്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചു. ഗ്രീക്ക് പ്രധാനമന്ത്രി കൈരിക്കോസ് മിറ്റ്‌സോടാകിസ് തുര്‍ക്കി പ്രസിഡന്റ് റജജ് തയ്യിബ് ഉര്‍ദുഗാനെ വിളിച്ച് അനുശോചനവും പിന്തുണയും അറിയിച്ചു.

ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായത് തുര്‍ക്കിയിലെ ഏജിയന്‍ റിസോര്‍ട്ട് പട്ടണമായ ഇസ് മറിലാണ്.

 

Latest News