കണ്ണൂർ- സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കോഴിക്കോടിന് കനകക്കീരിടം. കിരീടത്തിനായി കോഴിക്കോടിനൊപ്പം ആതിഥേയരായ കണ്ണൂരും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയിരുന്നു. പാലക്കാടിന്റെ അപ്പീൽ തള്ളിയാണ് ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഒന്നാം സ്ഥാനം പ്രഖ്യാപിച്ചത്.
ദേശഭക്തി ഗാനത്തിലെ മികവുറ്റ പ്രകടനമാണ് കോഴിക്കോടിനെ കിരീടത്തിലേക്ക് മുത്തമിടാൻ സഹായിച്ചത്. ഈയിനത്തിൽ പങ്കെടുത്ത 25-ൽ പതിനാല് പേർക്കും എ ഗ്രേഡ് ലഭിച്ചു. ഇതിൽ മൂന്നു പേർ കോഴിക്കോട്ടു ജില്ലയിൽനിന്നുള്ള കുട്ടികളായിരുന്നു. പാലക്കാടിനെ മറികടക്കാൻ ഇത് കോഴിക്കോടിന് തുണയായി.
സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
അതേസമയം, കലോത്സവത്തിൽ രണ്ടു വിധികർത്താക്കൾക്കെതിരെ വിജിലൻസ് കേസെടുത്തു. കുച്ചുപുഡി മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥിനിയുടെ പരാതിയിലാണ് കേസ്.