Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല, തെരഞ്ഞെടുത്ത  പങ്കാളികളെ ഉള്ളു'; മറുപടിയുമായി റിമ കല്ലിങ്കല്‍

കൊച്ചി-സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്കെതിരായ അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെയും പ്രചാരണങ്ങള്‍ക്കെതിരെയും ആരംഭിച്ച ഷോ ദെം ഹൗ ഇറ്റ്‌സ് ഡണ്‍ ക്യാംപയിന് പിന്തുണയുമായി നടിയും നിര്‍മ്മാതാവുമായ റിമ കല്ലിങ്കല്‍.'അതെ, ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല. ഞങ്ങള്‍ തെരഞ്ഞെടുത്ത പങ്കാളികള്‍ മാത്രമേയുള്ളു. അതും ഞങ്ങള്‍ക്ക് ഒരാളെ വേണമെന്ന് തോന്നുമ്പോള്‍' എന്നായിരുന്നു റിമ ഫേസ്ബുക്കില്‍ കുറിച്ചത്.
സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ യുട്യൂബര്‍ വിജയ് പി നായര്‍ സംഭവത്തിന് ശേഷം ഫെമിനിസം എന്ന ആശയം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഫെമിനിസത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്ത് എത്തിയത്.
തുടര്‍ന്ന് ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കാന്‍മാരില്ലെന്ന് പരിഹസിച്ച് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രംഗപ്രവേശം ചെയ്തു. ഇതിന് മറുപടിയുമായി നിരവധി പേര്‍ രംഗത്തെത്തിയതോടെയാണ് ഷോ ദെം ഹൗ ഇറ്റ്‌സ് ഡണ്‍ ക്യാപയിന് തുടക്കമായത്. ഈ ക്യാംപയിന്‍ ഏറ്റെടുത്താണ് റിമയുടെ പ്രതികരണം.
സ്ത്രീകള്‍ക്കെതിരെ കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങള്‍ നടത്തിയ യുട്യൂബറാണ് വിജയ് പി നായര്‍. ഇയാള്‍ നടത്തിയ അശ്ലീല പ്രയോഗങ്ങള്‍ക്കെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പ്രതികരിച്ചതോടെയാണ് സംഭവത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.
ആദ്യ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായ കവിയത്രി സുഗതകുമാരി, ഡബിംഗ് ആര്‍ട്ടിസ്റ്റ് , രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി , കനക ദുര്‍ഗ്ഗ എന്നിവരില്‍ ചിലരെ പേരെടുത്ത് പറഞ്ഞും മറ്റുള്ളവരുടെ ചിലരുടെ പേര് പറയാതെ തന്നെ ഐഡിന്റിറ്റി പറഞ്ഞുമൊക്കെയായിരുന്നു പലപ്പോഴും ഇയാള്‍ വീഡിയോകള്‍ ചെയ്തിരുന്നത്. തുടര്‍ന്ന് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ അടക്കമുള്ള സ്ത്രീകള്‍ പോലീസിനെ സമീപിക്കുകയും സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിജയന്‍ നായരുടെ മുഖത്ത് കരി മഷി ഒഴിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ പ്രതിഷേധം നടന്നത്.
 

Latest News