കോവിഡ്: ഒമാനില്‍ 15 മരണം കൂടി, പള്ളികള്‍ തുറക്കുന്നു

മസ്‌കത്ത്- ഒമാനില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 15 മരണം കൂടി. ഇതോടെ രാജ്യത്തെ മൊത്തം മരണനിരക്ക് 924 ആയി ഉയര്‍ന്നു. 607 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 15 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 433 പേര്‍ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 74 കോവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇതോടെ രാജ്യത്ത് ആകെ 98,057 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 88,234 പേര്‍ക്കും കോവിഡ് ഭേദമായി. 89.9 ശതമാനമാണ് ഒമാനിലെ രോഗമുക്തി നിരക്ക്.
536 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 201 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.  278 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മസ്‌കത്ത് ഗവര്‍ണറേറ്റിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  വടക്കന്‍ ബാത്തിനയാണ് രണ്ടാമത്. ഇവിടെ നൂറു പേര്‍ക്കാണ് പുതുതായി അസുഖം സ്ഥിരീകരിച്ചത്. 
്അതിനിടെ, കോവിഡ് കാരണം അടച്ചിട്ട പള്ളികള്‍ തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. പൊതുജനങ്ങള്‍ക്ക് പ്രാര്‍ഥന നടത്തുന്നതിനായി മസ്ജിദുകള്‍ നവംബര്‍ 15ന് തുറക്കുമെന്ന് ഒമാന്‍ ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. 

Latest News