Sorry, you need to enable JavaScript to visit this website.

ദുബായില്‍നിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച സംഘത്തിലെ നാലു പേർ പിടിയിൽ

കൊണ്ടോട്ടി- ദുബായില്‍നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ തൊട്ടിൽപ്പാലം സ്വദേശി പാറശ്ശേരി മിത്തൽ റിയാസിനെ തട്ടികൊണ്ടു പോയി വധിക്കാൻ ശ്രമിച്ച നിരവധി കേസിലെ പ്രതി വിഗ്രഹം ബഷീറും ഭാര്യാ പിതാവും മരുമകനുമടക്കം നാലു പേരെ കൊണ്ടോട്ടി സി.ഐ ബിജുവിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പിടികൂടി.  ഈ മാസം 17 നായിരുന്നു കേസിനാസ്പദമായ സംഭവം.

 താമരശ്ശേരി കണ്ണീരുപ്പിൽ ഫസൽ (31) എന്ന ഗുണ്ടാ ഫസൽ,  മലപ്പുറം മമ്പാട് കച്ചേരിക്കുനിനിയിൽ മുഹമ്മദ് ബഷീർ എന്ന വിഗ്രഹം ബഷീർ (45), കോരക്കാട്  ഇഷൽ മൻസിൽ അബ്ദുൾ നാസർ (46)  , താമരശ്ശേരി  ചെമ്പായി  മുഹമ്മദ്  എന്നിവരേയാണ് തട്ടികൊണ്ടു പോകാൻ ഉപയോഗിച്ച വാഹനം സഹിതം പിടികൂടിയത്.

https://www.malayalamnewsdaily.com/sites/default/files/2020/09/26/car.jpeg

ഇവരിൽ നിന്നും രണ്ട് വാഹനങ്ങൾ പിടികൂടിയിട്ടുണ്ട്. സൗദിയിലെ സ്വർണ്ണക്കടത്തു സംഘം സ്വർണം കടത്തുന്നതിനായി റിയാസിനെ ഉപയോഗിക്കുകയും എന്നാൽ ഇയാൾ ഇവരെ കബളിപ്പിച്ച് സ്വർണ്ണവുമായി കടന്നു കളയാൻ ശ്രമിക്കുന്നതിനിടെ ആറോളം വാഹനങ്ങളിലായി വന്ന സംഘം കൊണ്ടോട്ടി കാളോത്ത് വച്ച് കാർ തടഞ്ഞ് തട്ടികൊണ്ടു പോവുകയായിരുന്നു.

തുടർന്ന് 10 പേർ ചേർന്ന് ഇയാളെ ഭീകരമായി മർദ്ദിച്ച് മുക്കം ടൗണിൽ ഇറക്കി വിട്ടു.  പ്രത്യേക അന്വോഷണ സംഘം നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. സ്വർണ്ണ കടത്ത് സംഘത്തിലെ മുഖ്യ പ്രതികളിലേക്ക് അന്വേഷണം എത്താതിരിക്കാൻ വ്യാജ പ്രതികളെ ഈ സംഭവമായി ബന്ധപ്പെട്ട് സ്റ്റേറ്റഷനിൽ ഹാജരാക്കാനും ഇവർ ശ്രമിക്കുകയുണ്ടായി.

ഇപ്പോൾ പിടിയിലായവരിൽ നിന്ന് വ്യാജ പ്രതികൾക്ക് നൽകാനായി സ്വർണ്ണ കടത്ത് സംഘത്തലവൻ നൽകിയ  ഒരു ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ സംഘത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വോഷണം ഊർജ്ജിതമാക്കി.

പിടിയിലായ ബഷീറിനെതിരെ  ആറു കേസുകൾ നിലവിലുണ്ട്. തങ്ക വിഗ്രഹം നിധിയായി ലഭിച്ചു എന്നു പറഞ്ഞ് അത് വില്‍ക്കാനായി ആളുകളെ സമീപിച്ച് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ സംഭവുമായി ബന്ധപ്പെട്ട് നിലമ്പൂർ, വണ്ടൂർ, കൽപ്പറ്റ, ഒറ്റപ്പാലം, പാലക്കാട് സ്റ്റേഷനുകളിലായി പ്രതിയുടെ പേരിൽ കേസുകളുണ്ട്.

പിടിയിലായ ഫസലിനെതിരെ ഗവ .ഹോസ്പിറ്റലിലെ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ താമരശ്ശേരി സ്റ്റേഷനിൽ കേസുണ്ട്. വിഗ്രഹം ബഷീർ നിരവധിയാളുകളെ നിധിയുടെ പേരിൽ പറ്റിച്ച് ഉണ്ടാക്കിയ സമ്പാദ്യം ഉപയോഗിച്ച് ഗുണ്ടൽപേട്ട് ടൗണിൽ ഒരു ആഡംബര റിസോർട്ട് നടത്തിയിരുന്നു.

സ്വർണ്ണകടത്തുമായി ബന്ധപ്പെട്ട് റിസോർട്ടിൽ സ്ഥിരമായി  വരാറുള്ള സ്വർണ്ണ കടുത്തു സംഘവുമായി ബഷീർ സൗഹൃദത്തിലാവുകയും ഇവരുമായി സ്വർണ്ണകടത്തിൽ പങ്കാളിയാവുകയുമായിരുന്നു.

പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വോഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീമിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. 

Latest News