Sorry, you need to enable JavaScript to visit this website.

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിങില്‍ വരുണിന് ഒന്നാം റാങ്ക്

തിരുവനന്തപുരം-സംസ്ഥാനത്തെ എന്‍ജിനിയറിങ് ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. റാങ്ക് പട്ടികയില്‍ 53,236 വിദ്യാര്‍ത്ഥികള്‍ ഇടം നേടി. എഞ്ചീനിയറിംഗ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് വരുണ്‍ കെ എസിനാണ്. കണ്ണൂരുകാരനായ ഗോകുല്‍ ടി കെ, മലപ്പുറം സ്വദേശി നിയാസ് മോന്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്.  ഫാര്‍മസി പ്രവേശന പരീക്ഷയില്‍ തൃശൂര്‍ സ്വദേശി അക്ഷയ് കെ മുരളീധരനാണ് ഒന്നാം റാങ്ക്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീലാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒന്‍പതിന് പ്രവേശന പരീക്ഷയുടെ സ്‌കോര്‍ പുറത്തുവിട്ടിരുന്നു. പന്ത്രണ്ടാം തരം പരീക്ഷയിലെ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കും പ്രവേശനപരീക്ഷയിലെ സ്‌കോറും തുല്യമായി പരിഗണിച്ചാണ് നോര്‍മലൈസേഷനിലൂടെ റാങ്ക് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്.
ഫാര്‍മസി പ്രവേശന പരീക്ഷയില്‍ രണ്ടാം റാങ്ക് കാസര്‍കോട് സ്വദേശി ജോയല്‍ ജെയിംസിനും മൂന്നാം റാങ്ക് കൊല്ലം സ്വദേശി ആദിത്യ ബൈജുവിനുമാണ്. ആദിത്യ ബൈജുവിന് തന്നെയാണ് എഞ്ചിനീയറിങില്‍ നാലാം റാങ്കും. എന്‍ജിനിയറിംഗ് ആദ്യത്തെ നൂറ് റാങ്കില്‍ ഇടം പിടിച്ചത് 13 പെണ്‍കുട്ടികളും 87 ആണ്‍കുട്ടികളുമാണ്. ഇതില്‍ 66 പേര്‍ ആദ്യ ശ്രമത്തില്‍ പാസായവരാണ്. 34 പേര്‍ രണ്ടാമത്തെ ശ്രമത്തില്‍ പാസായവരുമാണ്.
റാങ്ക് വിവരങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ  വെബ്‌സൈറ്റില്‍ ലഭ്യമാണ്.  എന്‍ജിനിയറിംഗ്: ആദ്യ പത്ത് റാങ്കില്‍ ഇടം നേടിയവര്‍

നാലാം റാങ്ക്: ആദിത്യ ബൈജു (കൊല്ലം)
അഞ്ചാം റാങ്ക്: അദ്വൈത് ദീപക് (കോഴിക്കോട്)
ആറാം റാങ്ക്: ഇബ്രാഹിം സുഹൈല്‍ ഹാരിസ് (കാസര്‍ഗോഡ്)
ഏഴാം റാങ്ക്: തസ്ലീം ബാസില്‍ എന്‍ (മലപ്പുറം)
എട്ടാം റാങ്ക്: അക്ഷയ് കെ മുരളീധരന്‍ (തൃശൂര്‍)
ഒമ്പതാം റാങ്ക്: മുഹമ്മദ് നിഹാദ്.യു (മലപ്പുറം)
പത്താം റാങ്ക്: അലീന എം.ആര്‍ (കോഴിക്കോട്)

ഫാര്‍മസി: ആദ്യ മൂന്നു റാങ്കില്‍ ഇടം പിടിച്ചവര്‍

ഒന്നാം റാങ്ക്: അക്ഷയ് കെ.മുരളീധരന്‍ (തൃശൂര്‍)
രണ്ടാം റാങ്ക്: ജോയല്‍ ജെയിംസ്(കാസര്‍ഗോഡ്)
മൂന്നാം റാങ്ക്: ആദിത്യ ബൈജു (കൊല്ലം)

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയും സാമൂഹിക അകലവും പാലിച്ചായിരുന്നു പരീക്ഷ നടത്തിയത്. ജൂലൈ 16നായിരുന്നു കേരളത്തിനകത്തും പുറത്തുമുള്ള 336 കേന്ദ്രങ്ങളിലായി കീം പരീക്ഷ നടത്തിയത്. രാവിലേയും ഉച്ച കഴിഞ്ഞുമായി നടന്ന പരീക്ഷ 1.25 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് എഴുതിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കു പുറമേ ദല്‍ഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി ആയിരുന്നു പരീക്ഷ.

Latest News