Sorry, you need to enable JavaScript to visit this website.

ദീപികാ പദുക്കോണും മയക്കുമരുന്ന് ഏജന്റും തമ്മില്‍  എന്ന് കരുതുന്ന വാട്‌സ്ആപ്പ് സംഭാഷണം പുറത്ത്

മുംബൈ-സുശാന്ത് സിംഗ് രജപുത്തിന്റെ മരണത്തോടെ പുറത്തുവന്ന മയക്കുമരുന്ന് കേസില്‍ ബോളിവുഡിലെ പല വമ്പന്മാരുടെയും പേരുകള്‍ പുറത്തു വരുന്നു. ദീപികാ പദുക്കോണാണ് പുതിയതായി വിവാദത്തില്‍ ആയിരിക്കുന്നത്. താരത്തിന്റേത് എന്ന പേരില്‍ പുറത്തു വരുന്ന മയക്കുമരുന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ചാറ്റ് ബോളീവുഡും മയക്കുമരുന്ന് സംഘവുമായുള്ള ബന്ധത്തിന്റെ മറ്റൊരു വശം ചൂണ്ടിക്കാട്ടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദീപികാ പദുക്കോണിന്റേത് എന്ന് സംശയിക്കപ്പെടുന്ന വാട്‌സ്ആപ്പ് സംഭാഷണം റിപ്പബ്ലിക് ചാനലിന്റെ ഓണ്‍ലൈന്‍ പുറത്തു വിട്ടു. 2017 ല്‍ 'കെ' എന്നൊരാളില്‍ നിന്നും ദീപിക മയക്കുമരുന്ന് ചോദിക്കുന്നതിന്റെ വാട്‌സ്ആപ്പ് സംഭാഷണമാണ് പുറത്തു വന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദീപികയുടെ മാനേജര്‍ സാഹയെ നാര്‍ക്കോട്ടിക് െ്രെകം ബ്യൂറോ ചോദ്യം ചെയ്തിരിക്കുന്നത്. 2017 ഒക്‌ടോബര്‍ 28 ലെതെന്ന് കരുതുന്ന സംഭാഷണമാണ് പുറത്തു വിട്ടിരിക്കുന്നത്.
രാവിലെ പത്തു മണിക്ക് തന്നെ മയക്കുമരുന്ന് കയ്യിലുണ്ടോ എന്ന് ദീപിക ചോദിക്കുന്നു. മയക്കുമരുന്ന് ഏജന്റാണെന്ന് കരുതുന്ന കെ യുടെ മറുപടി വീട്ടിലുണ്ട്. ഞാനിപ്പോള്‍ ബാന്ദ്രയിലാണെന്ന്. അത്യാവശ്യം ആണെങ്കില്‍ അമിതിനോട് ചോദിക്കാമെന്നും പറയുന്നു. അതിന് വേണം. പ്ലീസ് എന്നാണ് ദീപികയുടെ മറുപടി. അമിതിന്റെ കയ്യിലുണ്ടെന്നും വരുമെന്നും കെ വീണ്ടും പറയുന്നു. ഹാഷാണോ കഞ്ചാവാണോ എന്നാണ് ദീപികയുടെ അടുത്ത ചോദ്യം. ഇതിന് നിങ്ങള്‍ എപ്പോള്‍ കൊക്കോയിലേക്ക് വരുമെന്ന് കെ തിരിച്ചു ചോദിക്കുന്നു. 11.30 അല്ലെങ്കില്‍ 12 എന്നാണ് താരത്തിന്റെ മറുപടി. ഏതു സമയത്ത് അവിടെ കാണുമെന്നും നടി തിരിച്ചു ചോദിക്കുമ്പോള്‍ മിക്കവാറും അവള്‍ 11.30 യ്ക്ക് വരുമെന്നും 12 മണിക്ക് മറ്റൊരിടത്ത് പോകണമെന്നുമാണ് കെ യുടെ മറുപടി.
ദീപികയെ കൂടുതല്‍ കുരുക്കി നടി കങ്കണാ റാണത്ത് നടത്തിയ ട്വീറ്റും നിര്‍ണ്ണായകവുമാകുകയാണ്. മാസീകാരോഗ്യ പ്രചരണവുമായി ബന്ധപ്പെട്ട് നേരത്തേ ദീപിക ഉപയോഗിച്ച 'റിപ്പീറ്റ് ആഫ്റ്റര്‍ മീ' എന്ന വാചകം കടമെടുത്ത് ട്വിറ്ററില്‍ ബോയ്‌ക്കോട്ട് ബോളിവുഡ് ഡ്രഗ്ഗീസ് എന്ന ഹാഷ് ടാഗില്‍ കങ്കണയും ഉപയോഗിച്ചു. ''മയക്കുമരുന്ന് ഉപയോഗത്തിന്റെ ഫലമാണ് വിഷാദം.'' താരങ്ങളുടെ കുടുംബത്തില്‍ പിറന്ന നല്ല രീതിയില്‍ വളര്‍ത്തപ്പെട്ടവരെന്ന് കരുതുന്ന നക്ഷത്രക്കുഞ്ഞുങ്ങള്‍ പോലും ഇപ്പോള്‍ മാനേജര്‍മാരോട് മയക്കുമരുന്നുണ്ടോ എന്ന് ചോദിക്കുന്നതായിട്ടാണ് താരം കുറിച്ചിരിക്കുന്നത്. ഇതിന് പുറമേ 2019 ല്‍ സംവിധായകന്‍ കരണ്‍ ജോഹര്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയുമായി ബന്ധപ്പെട്ടും ദീപിക വിവാദത്തിലായിട്ടുണ്ട്. അതും നിരീക്ഷണ പരിധിയിലാണ്. വീഡിയോയില്‍ മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൃശ്യങ്ങളുണ്ടെന്ന് ശിരോമണി അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിംഗ് സിര്‍സ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഈ വീഡിയോ നാര്‍ക്കോട്ടിക് വിഭാഗം പരിശോധിക്കുന്നുണ്ട്.
 

Latest News