തിരുവനന്തപുരം- മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ അടുത്ത മാസം 12ന് നേരിട്ട് ഹാജരാകണമെന്ന് കോടതിയുടെ അന്ത്യശാസനം.
മൂന്ന് പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ശ്രീറാം ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി അന്ത്യശാസനം നൽകിയത്. കേസില്‍ ഒന്നാം പ്രതിയാണ് ഇദ്ദേഹം. രണ്ടാം പ്രതി വഫ ഫിറോസ് കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യമെടുത്തിരുന്നു.
ശ്രീറാം വെങ്കട്ടരാമൻ മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ച് മാധ്യമപ്രവർത്തകനായ കെ.എം ബഷീറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
മദ്യലഹരിയിലായിരുന്ന ശ്രീറാമാണ് വാഹനമോടിച്ചതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടും കേസ് എടുക്കാൻ ആദ്യം പോലീസ് തയാറായിരുന്നില്ല. .
വാഹനം ഓടിച്ചത് താനല്ല സുഹൃത്ത് വഫ ഫിറോസ് ആയിരുന്നെന്ന മൊഴിയും കേസില്‍ നിന്ന് രക്ഷപ്പെടാനായി ശ്രീറാം ആദ്യ ഘട്ടത്തില്‍ നല്‍കിയിരുന്നു. എന്നാൽ വഫ ഇക്കാര്യം നിഷേധിച്ചു.