Sorry, you need to enable JavaScript to visit this website.

ഇസ്രായില്‍-യു.എ.ഇ കരാറിന് പിന്നില്‍ സമാധാന വാഞ്ച മാത്രം, ഫലസ്തീനെ കൈയൊഴിയില്ല- യു.എ.ഇ വിദേശ മന്ത്രി

അബുദാബി - ഫലസ്തീന്‍ പ്രശ്‌നത്തില്‍ യു.എ.ഇയുടെത് ഉറച്ച നിലപാടാണെന്നും ഇതില്‍ മാറ്റമില്ലെന്നും യു.എ.ഇ വിദേശ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്‌യാന്‍ വ്യക്തമാക്കി. അബുദാബിയില്‍ ഫലസ്തീന്‍ കമ്മ്യൂണിറ്റി പ്രതിനിധികള്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന അറബ് നിലപാടിനെ യു.എ.ഇ പിന്തുണക്കുന്നു. ഫലസ്തീന്‍ പ്രശ്‌നത്തില്‍ യു.എ.ഇ ചരിത്രപരമായ പിന്തുണയാണ് നല്‍കുന്നത്. ഇതിന്റെ ചുവടുപിടിച്ച് ഫലസ്തീന്‍ പ്രശ്‌നത്തിന് പിന്തുണ നല്‍കുന്നത് യു.എ.ഇ തുടരും. ഈ നിലപാട് ആഴത്തില്‍ വേരൂന്നിയ ബോധ്യത്തില്‍നിന്ന് ഉരുത്തിരിഞ്ഞതാണ്. ഒരു പരിഗണനകളും ഇതില്‍ മാറ്റം വരുത്തില്ല.
മേഖലയെ സംബന്ധിച്ചേടത്തോളം സമാധാനം തന്ത്രപരവും അനിവാര്യവുമാണെന്ന് യു.എ.ഇ വിശ്വസിക്കുന്നു. എന്നാല്‍ ഇത് ഒരിക്കലും ഫലസ്തീന്‍ പ്രശ്‌നത്തിന് ചരിത്രപരമായി നല്‍കുന്ന പിന്തുണയുടെയും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളുടെയും അവഗണിച്ചുകൊണ്ടാകില്ല.
യു.എ.ഇയും ഇസ്രായിലും സമാധാന കരാര്‍ ഒപ്പുവെച്ച പശ്ചാത്തലത്തിലാണ് യു.എ.ഇയിലെ ഫലസ്തീന്‍ കമ്മ്യൂണിറ്റി യോഗം സംഘടിപ്പിച്ചത്. യു.എ.ഇ, ഫലസ്തീന്‍ ഫ്രണ്ട്ഷിപ്പ് ക്ലബ്ബ് സ്ഥാപന പ്രഖ്യാപനം യോഗത്തില്‍ നടന്നു. വ്യത്യസ്ത മേഖലകളില്‍ യു.എ.ഇ, ഫലസ്തീന്‍ ബന്ധം ശക്തിപ്പെടുത്താന്‍ ക്ലബ്ബ് പ്രവര്‍ത്തിക്കും. യു.എ.ഇയില്‍ ഫലസ്തീന്‍ സമൂഹത്തിന്റെ ക്രിയാത്മക പങ്ക് ശക്തിപ്പെടുത്തുന്ന ക്ലബ്ബ്, ഫലസ്തീന്‍ കമ്മ്യൂണിറ്റി സ്ഥാപനങ്ങളും ലേബര്‍ കൗണ്‍സിലുകളും നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഗുണപരമായ തുടര്‍ച്ചയാണ്.

 

Latest News