Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കരിപ്പൂരില്‍ പോയവര്‍ മൂന്നാറില്‍ വരാത്തത് വിവേചനമെന്ന് ഡീന്‍ കുര്യാക്കോസ്

മൂന്നാര്‍- ഇടുക്കി പെട്ടിമുടിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് മുഖ്യമന്ത്രി എത്താത്തതില്‍ വിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് എം.പി. ദുരന്തത്തില്‍ പ്രഖ്യാപിച്ച ധനസഹായത്തിലും വേര്‍തിരിവ് കാണിച്ചുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പെട്ടിമുടിയില്‍ 26 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. 45 പേരെ ഇനിയും കണ്ടെത്താനുണ്ട്.  കരിപ്പുര്‍ വിമാനത്താവളത്തില്‍ അപകടമുണ്ടായ സ്ഥലത്ത് ഗവര്‍ണറും മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിസഭയിലെ ഏതാണ്ട് മിക്ക മന്ത്രിമാരും സ്പീക്കറും ഉള്‍പ്പെടെയുള്ള ഭരണ സംവിധാനത്തിന്റെ മുഴുവന്‍ ആളുകളും സന്ദര്‍ശനം നടത്തുകയുണ്ടായി. കേന്ദ്രമന്ത്രിയും സന്ദര്‍ശനത്തിനെത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ പെട്ടിമുടിയില്‍ ഭീകരമായ ദുരന്തം നടന്നതിന് ശേഷം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സമീപനത്തില്‍ വ്യത്യാസം കാണുന്നതായി ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
10 ലക്ഷം രൂപയാണ് കരിപ്പൂരില്‍ ധനസഹായം പ്രഖ്യാപിച്ചത്. പെട്ടിമുടിയില്‍ മരണമടഞ്ഞവര്‍ക്ക് അഞ്ചുലക്ഷം രൂപയും. രാഷ്ട്രീയ വിവാദമുന്നയിക്കാനുള്ള സമയമല്ലെന്ന് ഉത്തമ ബോധ്യമുണ്ടെങ്കിലും 10 ലക്ഷം രൂപ ഇവിടെയും പ്രഖ്യാപിക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News