Sorry, you need to enable JavaScript to visit this website.

ബോളിവുഡ് നടന്‍  നവാസുദ്ദീന്‍ സിദ്ദിഖിയ്‌ക്കെതിരെ   ഗുരുതര ആരോപണങ്ങളുമായി ഭാര്യ ആലിയ  വീണ്ടും

മുംബൈ-മക്കളുടെ കാര്യത്തില്‍ ഒരു ശ്രദ്ധയും ഉത്തരവാദിത്വവുമില്ലാത്ത പിതാവ് ആണ് നവാസുദ്ദീനെന്ന്  ആലിയ മുന്‍പ്  പറഞ്ഞിരുന്നു. ഒപ്പം തന്നോട് അനാദരവ് കാണിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയുമൊക്കെ ചെയ്തിരുന്നതായും അവര്‍  വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ   വീണ്ടും  താരത്തിനെതിരെ  രംഗത്തെത്തിയിരിയ്ക്കുകയാണ്  ആലിയ. 
താന്‍ ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് പോലും അദ്ദേഹമൊന്ന് തിരിഞ്ഞ് നോക്കിയില്ല. 'ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയതിനൊപ്പം തന്നെ അദ്ദേഹത്തിന്റെ  സഹോദരന്‍ ഷമാസും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. നവാസുദ്ദീനൊപ്പം ഞാന്‍ അഭിനയിച്ച സിനിമയ്ക്ക് ശേഷം ഞങ്ങള്‍  പതിയെ പ്രണയത്തിലായി. അത്  വിവാഹത്തിലേക്കാണ് എത്തിയത്. തുടക്കത്തില്‍ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. അത്  വേഗം തീരുമെന്ന് ഞാന്‍ കരുതിയെങ്കിലും പതിനഞ്ച്, പതിനാറ് വര്‍ഷമായിട്ടും അതൊന്നും അവസാനിച്ചില്ല. ഞങ്ങള്‍  പ്രണയത്തിലായിരുന്ന സമയത്തും വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോഴും അദ്ദേഹത്തിന് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. വിവാഹത്തിന് മുന്‍പ് തന്നെ അതിന്റെ  പേരില്‍ ഞങ്ങള്‍ വഴക്ക് ഉണ്ടാക്കിയിരുന്നു. 
ഗര്‍ഭിണിയായിരുന്ന കാലത്ത് സ്വന്തമായി ഞാന്‍ തന്നെ വാഹനമോടിച്ചാണ് ചെക്കപ്പിന് പോയി കൊണ്ടിരുന്നത്. നിങ്ങളൊരു വിഡ്ഡിയാണെന്നും പ്രസവത്തിന് ഒറ്റയ്ക്ക് വന്ന ആദ്യ വനിത നിങ്ങളായിരിക്കുമെന്നും   ഡോക്ടര്‍ എന്നോട് പറഞ്ഞിരുന്നു. എനിക്ക് പ്രസവവേദന വന്നതിന് ശേഷമാണ് നവാസുദ്ദീനും അദ്ദേഹത്തിന്റെ  കുടുംബവും അവിടെ വന്നത്. എനിക്ക് വേദന വന്നപ്പോഴും എന്റെ ഭര്‍ത്താവ് ഒപ്പമില്ലായിരുന്നു. ആ സമയത്തും അദ്ദേഹം ഗേള്‍ ഫ്രണ്ടിനോട് ഫോണിലൂടെ സംസാരിക്കുയായിരുന്നു. ഫോണ്‍ ബില്ലുകള്‍ കണ്ടതോടെ തനിക്ക് എല്ലാം അറിയാന്‍ പറ്റിയെന്നു0 അവര്‍  പറയുന്നു. ഇക്കഴിഞ്ഞ മേയ് 7നാണ് നവാസുദ്ദീന്‍  സിദ്ദിഖിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നത്. 2009ലായിരുന്നു ഇരുവരുടെയും  വിവാഹം. 
 

Latest News