Sorry, you need to enable JavaScript to visit this website.

കോവിഡ്: തീരപ്രദേശങ്ങളിലെ തീവ്ര വ്യാപന മേഖലകളിൽ ട്രിപ്പിൾ ലോക്ഡൗൺ

തിരുവനന്തപുരം- കോവിഡ്19  അതി വ്യാപനം തടയാൻ  സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ  തീവ്ര കണ്ടെയ്ൻമെന്റ് സോണുകളിൽ ഇന്ന് വൈകുന്നേരം ആറു മുതൽ ജൂലൈ 23 നു വൈകുന്നേരം ആറു വരെ  ട്രിപ്പിൾ ലോക്ഡൗൺ  നടപ്പാക്കും.   
തിരുവനന്തപുരം കോർപറേഷനിലെ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകൾ,  കൊല്ലത്തെ ചവറ, പന്മന ആലപ്പുഴയിൽ പട്ടണക്കാട്, കടക്കരപ്പള്ളി, ചേർത്തല  സൗത്ത്, മാരാരിക്കുളം  നോർത്ത്, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ,  ആറാട്ടുപുഴ എറണാകുളത്ത് ചെല്ലാനം, മലപ്പുറത്ത് വെളിയംകോട്, പെരുമ്പടപ്പ, പൊന്നാനി മുനിസിപ്പാലിറ്റി, താനൂർ മുനിസിപ്പാലിറ്റി എന്നീ തീരമേഖലകളിലാണ്  ഇന്ന് മുതൽ നിയന്ത്രണം. ഇതിൽ ചിലയിടങ്ങൾ ഇപ്പോൾ തന്നെ ട്രിപ്പിൾ ലോക് ഡൗണിലാണ്. 
തീരമേഖലകളിലെ  തീവ്ര കണ്ടെയിൻമെന്റ് സോണുകളിൽ ഉള്ള കുടുംബങ്ങൾക്ക് അഞ്ച് കിലോ  അരി സൗജന്യമായി നൽകും. ഈ  പ്രദേശങ്ങളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക്  രാവിലെ ഏഴ് മുതൽ ഒമ്പത് വരെ സാധനങ്ങൾ ശേഖരിക്കുവാനും രാവിലെ 10 മുതൽ വൈകിട്ട് ആറ് മണി വരെ വിൽപന നടത്താനും തുറന്നു പ്രവർത്തിക്കാം. പാൽ വിൽക്കുന്ന കടകൾക്ക്  രാവിലെ അഞ്ച് മുതൽ 10 വരെയും വൈകിട്ട് നാല് മുതൽ ആറ് വരെയും പ്രവർത്തിക്കാം. രാത്രി യാത്ര വൈകിട്ട് ഏഴ് മണി മുതൽ അതിരാവിലെ അഞ്ച് മണി വരെ നിരോധിച്ചിട്ടുണ്ട്.
റവന്യൂ, പോലീസ്, ആരോഗ്യ വകുപ്പ് എന്നിവർ ഉൾപ്പെടുന്ന മുഴുവൻ സമയ റാപ്പിഡ്  റെസ്പോൺസ്  ടീം  ഈ മേഖലയിൽ പ്രവർത്തന സജ്ജമായിരിക്കും.


ആവശ്യക്കാർക്ക് മാറിത്താമസിക്കാൻ  റിവേഴ്സ്  ക്വാറന്റൈൻ  സ്ഥാപനങ്ങൾ സജീകരിക്കും. എന്നാൽ നിർബന്ധപൂർവം മാറ്റി താമസിപ്പിക്കില്ല.
ഈ മേഖലകളിൽ  പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേന, ട്രഷറി, പൊതുസേവനങ്ങൾ  (പെട്രോളിയം, സിഎൻജി, എൽപിജി, പിഎൻജി ഉൾപ്പെടെ), ദുരന്തനിവാരണ, വൈദ്യുതി ഉൽപാദന-വിതരണം , പോസ്റ്റോഫീസുകൾ, നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ,   മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ ഒഴികെ   സംസ്ഥാന / കേന്ദ്ര ഭരണ സർക്കാരുകളുടെ ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപറേഷനുകൾ  എന്നിവ അടച്ചിടും. 
ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, പോലീസ്, ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്, ജയിലുകൾ


ജില്ലാ ഭരണം, റവന്യൂ ഡിവിഷണൽ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ട്രഷറി . വൈദ്യുതി, വെള്ളം, ശുചിത്വം എന്നീ മേഖലകൾ പ്രവർത്തിക്കും. ഡിസ്‌പെൻസറികൾ, കെമിസ്റ്റ്, മെഡിക്കൽ ഉപകരണ ഷോപ്പുകൾ, ലബോറട്ടറികൾ, ക്ലിനിക്കുകൾ, നഴ്‌സിംഗ് ഹോമുകൾ, ആംബുലൻസ് മുതലായ പൊതു-സ്വകാര്യ മേഖലകളിലെ ആശുപത്രികളും അവയുടെ ഉൽപാദന, വിതരണ യൂനിറ്റുകളും ഉൾപ്പെടെ എല്ലാ അനുബന്ധ മെഡിക്കൽ സ്ഥാപനങ്ങളും പ്രവർത്തിക്കും.  ആരോഗ്യ പ്രവർത്തകർക്കു വേണ്ടിയുള്ളതും മറ്റു ആശുപത്രി സഹായ സേവനങ്ങൾക്കുമുള്ളതുമായ   ഗതാഗതം അനുവദിക്കും. കണ്ടെയിൻമെന്റ് സോണിൽ  എവിടെയും നിർത്താൻ അനുവദിക്കില്ലെന്ന നിബന്ധനയോടെ ദേശീയ പാതയിലൂടെയുള്ള ഗതാഗതം അനുവദിക്കും.  എടിഎമ്മുകൾ അനുവദനീയമാണ്.
മെഡിക്കൽ അടിയന്തര സാഹചര്യങ്ങൾ, അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വിതരണം നിലനിർത്തുക എന്നിവയല്ലാതെ കണ്ടെയ്ൻമെന്റ്  സോണുകളിലേക്കോ  പുറത്തേക്കോ  ഉള്ള യാത്ര അനുവദിക്കില്ല.

 

Latest News