Sorry, you need to enable JavaScript to visit this website.

അമേരിക്കയില്‍ പ്രതിഷേധം അണയുന്നില്ല; ബാള്‍ട്ടിമോറില്‍ കൊളംബസിന്റെ പ്രതിമ തകര്‍ത്തു

ബാള്‍ട്ടിമോര്‍- അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ പ്രതിഷേധക്കാര്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമ വലിച്ച് താഴെയിട്ടു. ലിറ്റില്‍ ഇറ്റലി പ്രാന്തത്തില്‍ ഇന്നര്‍ ഹാര്‍ബറില്‍  1984 ല്‍ സ്ഥാപിച്ച പ്രതിമ കയറില്‍ കെട്ടിവലിച്ച് താഴെയിടുകയായിരുന്നു.

ജോര്‍ജ് ഫ് ളോയിഡ് എന്ന കറുത്തവര്‍ഗക്കാരനെ പോലീസുകാരന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലുള്ള പ്രതിഷേധം അമേരിക്കയില്‍ ഇനിയും അണഞ്ഞിട്ടില്ല. കൊളംബസ് അടക്കമുള്ളവരുടെ പ്രതിമകള്‍ വേണ്ടെന്നാണ് പ്രതിഷേധ രംഗത്തുള്ള കറുത്ത വംശജരുടേയും പൗരാവകാശ സംഘടനകളുടേയും നിലപാട്.

അമേരിക്കയിലെ തദ്ദേശ ജനതക്കെതിരായ ചൂഷണത്തിനും ഉന്മൂലനത്തിനും കാരണം ഇറ്റാലിയന്‍ പര്യവേഷകനായ കൊളംബസാണെന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ പ്രതിമകള്‍ക്കെതിരെ പ്രതിഷേധം തുടരുന്നത്.

ബാള്‍ട്ടിമോര്‍ നഗരസഭയാണ് 1984 ല്‍ കൊളംബസിന്റെ പ്രതിമ സ്ഥാപിച്ചിരുന്നത്.

 

Latest News