ചെങ്ങന്നൂർ-തിരുവൻവണ്ടൂർ, ഓതറേത്ത് രാമചന്ദ്രൻ പിള്ള-വിജയമ്മ ദമ്പതികളുടെ മകൻ രഞ്ജിത്ത് കുമാർ (32) ആൻഡമാനിൽ അപകടത്തിൽ മരിച്ചു. കഴിഞ്ഞ രണ്ടുവർഷമായി ആൻഡമാനിൽ ആർ.ഡി.എസ് എന്ന കൺസ്ട്രക്ഷൻ കമ്പനിയിൽ ക്രെയിൻ ഓപ്പറേറ്റർ ആയി ജോലി ചെയ്തു വരികയായിരുന്നു ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയോടെയാണ് അപകടം നടന്നത്. ആൻഡമാനിൽ നിന്നും 150 കിലോമീറ്റർ അകലെ ഖതം തല എന്ന സ്ഥലത്ത് രണ്ടു ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ജോലി നടന്നു വരികയാണ്. രാത്രി ഷിഫ്റ്റിലെ ജോലിക്കിടെയാണ് രജ്ഞിത്ത് അപകടത്തിൽപ്പെടുന്നത്. രതീഷ് ഓടിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാർച്ചിൽ നാട്ടിൽ അവധിക്ക് വരേണ്ടതായിരുന്നു. കോവിഡ്19 നിയന്ത്രണങ്ങളെ തുടർന്നാണ് നാട്ടിൽ വരാൻ സാധിക്കാഞ്ഞത്. സഹോദരങ്ങൾ രാജേഷ് കുമാർ, ( ആർമി), രതീഷ് കുമാർ (സൗദി അറേബ്യ). പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് അധികൃതർ ബന്ധുക്കളെ അറിയിച്ചു.സംസ്‌കാരം പിന്നീട്.