Sorry, you need to enable JavaScript to visit this website.

കോവിഡ് വ്യാപനം: മാപ്പര്‍ഹിക്കാത്ത രാജ്യങ്ങളുണ്ടെന്ന് ലോകാരോഗ്യ സംഘടന

ജനീവ- കോവിഡിനെതിരായ പോരാട്ടത്തില്‍ വൈറസ് ബാധിക്കുന്നവരുമായി സമ്പര്‍ക്കത്തിലാകുന്നവരെ കണ്ടെത്തുകയാണ് പ്രധാനമെന്നും ഇതില്‍ വീഴ്ച വരുത്തുന്ന രാജ്യങ്ങള്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനം ഗെബ്രിയേസസ് പറഞ്ഞു.

കോവിഡ് നിയന്ത്രിക്കുന്നതില്‍ പല രാജ്യങ്ങളും അല്‍പം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ആഗോളതലത്തില്‍ പകര്‍ച്ചവ്യാധി വേഗത്തില്‍ പടരുകയാണെന്ന്  അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് അവസാനിക്കണമെന്നും ജീവതം സാധാരണ നിലയിലാകണമെന്നും നാം എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷേ, ഇത് അവസാനത്തോട് ഇനിയും അടുത്തിട്ടില്ലെന്നാണ് യാഥാര്‍ഥ്യമെന്നും ധാരാളം പേര്‍ രോഗബാധിതരായി തുടരുകയാണെന്നും ഇനിയും പടരാനുള്ള സാധ്യതകളാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങളില്‍ അണുബാധയുള്ളവരുമായി സമ്പര്‍ക്കത്തിലാകുന്നവരെ കണ്ടെത്തുന്ന രീതിയിലൂടെ രോഗം നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് ടെഡ്രോസ് അഥനം പറഞ്ഞു.
വളരെ മോശം സാഹചര്യത്തില്‍ പോലും ഇതു സാധ്യമാണെന്ന് കിഴക്കന്‍ കോംഗോയില്‍ എബോള പൊട്ടിപ്പുറപ്പെടുന്നത് തടഞ്ഞ കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. 20 സായുധ സംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്ന വിദൂര പ്രദേശത്ത് ദിവസം കാല്‍ ലക്ഷത്തോളം കോണ്‍ടാക്റ്റുകള്‍ കണ്ടെത്തിയതിലൂടെയാണ് ഇതു സാധ്യമായതെന്ന്  ലോകാരോഗ്യ സംഘടന മേധവി പറഞ്ഞു. സമ്പര്‍ത്തിലാകുന്നവരെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് ഏതെങ്കിലും രാജ്യം പറയുന്നുണ്ടെങ്കില്‍ അത്് ഒഴികഴിവാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News