ദമാം - നാലു വർഷം മുമ്പു നടന്ന കൊലക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതായി കിഴക്കൻ പ്രവിശ്യ പോലീസ് അസിസ്റ്റന്റ് വക്താവ് ക്യാപ്റ്റൻ മുഹമ്മദ് അൽദിറൈഹിം അറിയിച്ചു. ഇരുപത് വയസ് പ്രായമുള്ള നാലു സൗദി യുവാക്കളാണ് അറസ്റ്റിലായത്. നാലു വർഷം മുമ്പ് ദമാം നഗരത്തിലെ ഡിസ്ട്രിക്ടിൽ വാഹനമോടിക്കുന്നതിനുള്ള മുൻഗണനയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ സുഡാനിയെ കുത്തിപ്പരിക്കേൽപിച്ചും ശരീരത്തിൽ കാർ കയറ്റിയിറക്കിയും കൊലപ്പെടുത്തി സുഡാനിയുടെ കാറുമായി സംഭവസ്ഥലത്തു നിന്ന് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. നാലു വർഷം നീണ്ട അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് ക്യാപ്റ്റൻ മുഹമ്മദ് അൽദിറൈഹിം പറഞ്ഞു.