തിരുവനന്തപുരം- സംസ്ഥാനത്തെ അമിത വൈദ്യുതി ബില്ലിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. ജൂണ്‍ 17ന് രാത്രി ഒമ്പത് മണിക്ക് മൂന്ന് മിനിറ്റ് നേരം ലൈറ്റ് അണച്ച് പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
ജനങ്ങളെ കൊള്ളയടിക്കുന്ന നടപടി നീതീകരിക്കാനാവില്ല. ചാർജ് വർധിപ്പിച്ചെന്ന് പറയാതെ കൊള്ള നടത്തുകയാണ് വൈദ്യുതി ബോർഡ്. മീറ്റർ റീഡിങ്ങിലെ കാലതാമസം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നു. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഉപഭോക്താക്കൾക്ക് ശിക്ഷ വാങ്ങേണ്ടി വരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
അടത്തു കിടക്കുന്ന വാണിജ്യ സ്ഥാപനങ്ങളിൽ ഫിക്സഡ് ചാർജിലൂടെയും കൊള്ള നടത്തുന്നു. ഫിക്സഡ് ചാർജിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഇളവ് നടപ്പായിട്ടില്ല. ഫിക്സഡ് ചാർജ് പൂർണമായി ഒഴിവാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.






