Sorry, you need to enable JavaScript to visit this website.

ബിസിനസുകാരിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ആറ് മില്യണ്‍ ദിര്‍ഹം തട്ടിയെടുത്തു; ഇന്ത്യക്കാരടങ്ങുന്ന സംഘത്തിന് അഞ്ച് വര്‍ഷം തടവ്ശിക്ഷ

ദുബായ്- സിം കാര്‍ഡ് ഉപയോഗിച്ച് ബിസിനസുകാരിയായ വനിതയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ആറ് മില്യണ്‍ ദിര്‍ഹം തട്ടിയെടുത്ത കേസില്‍ ആറ് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് ദുബായ് കോടതി.അഞ്ച് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശിയും അടങ്ങുന്ന സംഘത്തിന് തടവ് ശിക്ഷ വിധിച്ച കോടതി 150,000 ദിര്‍ഹം പിഴയും നല്‍കാന്‍ ഉത്തരവിട്ടു. ശിക്ഷാ കാലയളവിന് ശേഷം പ്രതികളെ നാടുകടത്തണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

അതേസമയം തട്ടിപ്പിനിരയായ വനിത ഏത് നാട്ടുകാരിയാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അവര്‍ ദുബായില്‍ ഇല്ലാതിരുന്ന സമയത്താണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. കമ്പനിയുടെ പേരിലുള്ള സിം കാര്‍ഡാണിതെന്നും താന്‍ കമ്പനിയുടെ മാനേജര്‍ ആണെന്നും സിം കാര്‍ഡിന്റെ കോപ്പി വേണമെന്നും കാണിച്ച് തട്ടിപ്പുകാരില്‍ ഒരാള്‍ ഷാര്‍ജയിലെ പ്രാദേശിക ടെലികമ്മ്യൂണിക്കേഷന്‍ ഓഫീസിലെത്തിയിരുന്നു. ഇയാള്‍ യുവതിയുടെ വ്യാജ ഒപ്പും രേഖകളും അപേക്ഷക്കൊപ്പം നല്‍കിയതായി ടെലികമ്മ്യൂണിക്കേഷന്‍ ഓഫീസിലെ ജീവനക്കാരി വ്യക്തമാക്കി.

തുടര്‍ന്ന്  തട്ടിപ്പിനിരയായ യുവതിയുടെ സ്വകാര്യവിവരങ്ങളൊക്കെ നല്‍കിയ ശേഷം എടിഎം കാര്‍ഡും സംഘം സ്വന്തമാക്കി.ശേഷമാണ് ആറ് മില്യണ്‍ ദിര്‍ഹം പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയത്.
വന്‍ തുകയുടെ ഇടപാട് ശ്രദ്ധയില്‍പ്പെട്ട ബാങ്ക് അധികൃതര്‍ തട്ടിപ്പിന് ഇരയായ വനിതയുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും അവര്‍ രാജ്യത്തിന് പുറത്താണെന്നും പണമിടപാട്  അറിഞ്ഞിട്ടില്ലെന്നും മനസിലാക്കി.. പിന്നീടാണ് അവര്‍ തിരിച്ചെത്തിയ ശേഷം 
കഴിഞ്ഞ വര്‍ഷം മെയ് മാസം അല്‍റിഫ പോലിസ് സ്‌റ്റേഷനില്‍ പണം നഷ്ടപ്പെട്ടതായി പരാതി നല്‍കിയത്‌
. തുടര്‍ന്ന് മൂന്ന് പേരെയാണ് പോലിസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. ആറ് പ്രതികള്‍ക്കുമെതിരെ വഞ്ചന,വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

Latest News