Sorry, you need to enable JavaScript to visit this website.

ഉദ്ധവ് താക്കറെ ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തി

മുംബൈ- മഹാരാഷ്ട്ര സർക്കാറിനെ മറിച്ചിടാൻ ബി.ജെ.പി അണിയറ നീക്കം നടത്തുന്നുവെന്ന വാർത്തകൾക്കിടെ ഉദ്ധവ് താക്കറെ ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഉപമുഖ്യമന്ത്രി അജിത് പവാർ, കോൺഗ്രസ് നേതാവ് ബാലെസാഹെബ് തോറത്ത്, ശിവസേനയിലെ ഏക്‌നാഥ് ഷിണ്ഡെ, സുഭാഷ് ദേശായി എന്നിവരും ചർച്ചയിൽ പങ്കെടുത്തു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തുവെന്നും ഘടകകക്ഷികൾക്കിടയിൽ ഒരു തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളുമില്ലെന്നും ബാലെസാഹിബ് തോറത്ത് പറഞ്ഞു. സർക്കാറിനെ പിന്തുണക്കുന്ന 170 എം.എൽ.എമാരും ഒന്നിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഘടകകക്ഷികൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന വാർത്തകൾക്കിടിയെ കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയും എൻ.സി.പി നേതാവ് ശരദ് പവാറും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഴുവൻ ഘടകകക്ഷി നേതാക്കളുമായി താക്കറെ കൂടിക്കാഴ്ച നടത്തിയത്. സർക്കാറിനകത്ത് പ്രശ്‌നങ്ങളില്ലെന്നും കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുമെന്നും ശിവസേനയും എൻ.സി.പിയും പ്രഖ്യാപിച്ചു.
അതേസമയം, സർക്കാറിനെ താഴെയിറക്കാൻ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ശ്രമിക്കുകയാണെന്ന് എൻ.സി.പി ആരോപിച്ചു. ഫഡ്‌നവിസ് അക്ഷമനാണെന്നും എൻ.സി.പി നേതാവ് ശരദ് പവാർ പറഞ്ഞു. മഹരാഷ്ട്ര സർക്കാറിന് ഒരു തരത്തിലുള്ള ഭീഷണിയുമില്ല. മുഴുവൻ എം.എൽ.എമാരും കൂടെയുണ്ട്. കോവിഡ് കൈകാര്യം ചെയ്യുന്നതിൽ മഹാരാഷ്ട്ര സർക്കാർ പൂർണ പരാജയമാണെന്നും സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം ഏർപ്പെടുത്തണമെന്നും ബി.ജെ.പിയുടെ മുതിർന്ന നേതാവ് നാരായൺ റാണെ ആവശ്യപ്പെട്ടിരുന്നു.

 

Latest News