Sorry, you need to enable JavaScript to visit this website.

ഉത്രയെ കൊന്നത് വിവാഹമോചനം ഭയന്ന്; സൂരജിന്റെ കുറ്റസമ്മത മൊഴി പുറത്ത്

കൊല്ലം- ഉത്ര കൊലപാതക കേസില്‍ മുഖ്യപ്രതി സൂരജിന്റെ കുറ്റസമ്മതമൊഴി പുറത്ത്. ഉത്രയുടെ കൊലപാതകത്തിലേക്ക് നയിച്ചത് വിവാഹമോചനം നടന്നാല്‍ സ്ത്രീധനം തിരിച്ചുകൊടുക്കേണ്ടി വരുമെന്ന ഭയമാണെന്ന് സൂരജ് മൊഴി നല്‍കി. ഉത്രയോട് പണവും സ്വത്തുക്കളും ആവശ്യപ്പെട്ട് പതിവായി സൂരജ് വഴക്കുണ്ടാക്കിയിരുന്നു. എന്നാല്‍ ഉത്രയെ മാനസികുമായും ശാരീരികമായും പീഡിപ്പിക്കുന്നത് പതിവായതോടെ വീട്ടുകാര്‍ ഇടപ്പെട്ടു. വഴക്കും പീഡനവും തുടരുകയാണെങ്കില്‍ ഉത്രയെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുമെന്നും വിവാഹമോചനം ആവശ്യപ്പെടുമെന്നും പിതാവ് പറഞ്ഞിരുന്നു.

എന്നാല്‍ വിവാഹമോചനം നടന്നാല്‍ സ്ത്രീധനമായും പലപ്പോഴായും വാങ്ങിയ വന്‍തുക തിരിച്ചുകൊടുക്കേണ്ടി വരുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് മൊഴി.96 പവന്‍ സ്വര്‍ണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയും  കാറും പിക്കപ്പ് ഓട്ടോറിക്ഷയുമൊക്കെ തിരിച്ചുനല്‍കേണ്ടി വരുമെന്ന് സൂരജ് ഭയന്നിരുന്നു

. ഉത്രയുടെ മാതാവ് ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ ലഭിക്കുന്ന 65 ലക്ഷം രൂപ ഉത്രയ്ക്കും സഹോദരനും നല്‍കുമെന്നും നേരത്തെ പറഞ്ഞിരുന്നു. ഈ തുകയും നഷ്ടമാകുമെന്ന ഭീതി സൂരജിനും കുടുംബത്തിനും ഉണ്ടായിരുന്നു. വീണ്ടും വഴക്കുകള്‍ പറഞ്ഞ് തീര്‍ത്ത് ഉത്രയെ കൊല്ലാന്‍ പദ്ധതിയിട്ടത് അന്ന് മുതലാണ്. ഉത്ര മരിച്ചാല്‍ കുട്ടിയുടെ പേരിലോ സൂരജിന്റെ പേരിലോ വീണ്ടും സ്വത്തുവകകള്‍ ലഭിക്കുമെന്ന കണക്കുകൂട്ടലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
 

Latest News