Sorry, you need to enable JavaScript to visit this website.

കണ്ണൂർ വിമാനതാവളത്തിന്റെ നിർമാണം അടുത്തവർഷം പൂർത്തിയാകും

തിരുവനന്തപുരം- കണ്ണൂർ വിമാനതാവളത്തിന്റെ നിർമാണം അടുത്തവർഷം പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ വിമാനതാവളത്തിന്റെ എട്ടാം വാർഷിക പൊതുയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. അടുത്ത വർഷം സെപ്തംബറിൽ വിമാനതാവളത്തിന്റെ പണി പൂർത്തിയാകും. 
വിമാനതാവള റൺവേയുടെ നീളം 3050 മീറ്ററിൽനിന്ന് 4000 മീറ്ററാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനാവശ്യമായ ഭൂമിയേറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ കേരളത്തിലെ ഏറ്റവും വലിയ റൺവേയുള്ള വിമാനതാവളമായി കണ്ണൂർ മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
പ്രതികൂലമായ കാലാവസ്ഥ കാരണമാണ് വിമാനതാവളത്തിന്റെ നിർമാണത്തിന് വേഗം കുറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര, അന്താരാഷ്ട്ര വിമാനകമ്പനികൾ ഇവിടെനിന്ന് സർവീസ് തുടങ്ങാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജെറ്റ് എയർവേയ്‌സിന് അബുദാബിയിലേക്കും ഗോ എയറിന് ദമാമിലേക്കും ഓരോ സർവീസ് വീതം നടത്താൻ കേന്ദ്ര വ്യോമയാന വകുപ്പിന്റെ അനുമതി ലഭിച്ചതായും സർക്കാർ വ്യക്തമാക്കി.
 

Latest News