Sorry, you need to enable JavaScript to visit this website.

ബിഹാറിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ വെള്ളത്തിന് വേണ്ടി തമ്മിൽതല്ല്

സമസ്തിപുർ(ബിഹാർ)- കോവിഡ് സംശയത്തെ തുടർന്ന് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചവർ വെള്ളത്തിന് വേണ്ടി തമ്മിൽ തല്ലി. ബിഹാറിലെ സമസ്തിപുർ ജില്ലയിലെ ഫുൽഹാരയിലാണ് സംഭവം. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഇവിടെ 150-ഓളം പേരെയാണ് പാർപ്പിച്ചിരിക്കുന്നത്. പ്രാദേശിക സ്‌കൂളായ ഇതിനെ താൽക്കാലികമായി ക്വാറന്റൈൻ സെന്ററാക്കി മാറ്റുകയായിരുന്നു. സ്‌കൂളിന്റെ ഗ്രൗണ്ടിലാണ് ആളുകൾ തമ്മിൽ സംഘർഷമുണ്ടായത്. മൂന്നരലക്ഷത്തോളം പേരെയാണ് ബിഹാറിൽ ക്വാറന്റൈൻ ചെയ്തത്. ആയിരം പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഭൂരിഭാഗം കേന്ദ്രങ്ങളിലും വെള്ളം പോലും ലഭിക്കുന്നില്ല.
 

Latest News