സമസ്തിപുർ(ബിഹാർ)- കോവിഡ് സംശയത്തെ തുടർന്ന് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചവർ വെള്ളത്തിന് വേണ്ടി തമ്മിൽ തല്ലി. ബിഹാറിലെ സമസ്തിപുർ ജില്ലയിലെ ഫുൽഹാരയിലാണ് സംഭവം. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഇവിടെ 150-ഓളം പേരെയാണ് പാർപ്പിച്ചിരിക്കുന്നത്. പ്രാദേശിക സ്‌കൂളായ ഇതിനെ താൽക്കാലികമായി ക്വാറന്റൈൻ സെന്ററാക്കി മാറ്റുകയായിരുന്നു. സ്‌കൂളിന്റെ ഗ്രൗണ്ടിലാണ് ആളുകൾ തമ്മിൽ സംഘർഷമുണ്ടായത്. മൂന്നരലക്ഷത്തോളം പേരെയാണ് ബിഹാറിൽ ക്വാറന്റൈൻ ചെയ്തത്. ആയിരം പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഭൂരിഭാഗം കേന്ദ്രങ്ങളിലും വെള്ളം പോലും ലഭിക്കുന്നില്ല.