സെക്‌സുണ്ട്; പ്രതിഫലം കൂടുതല്‍ വേണമെന്ന് നായികമാര്‍  പറഞ്ഞു - സംവിധായകന്‍ പ്രിയനന്ദന്‍

കോഴിക്കോട്- തന്റെ ചിത്രമായ സൂഫി പറഞ്ഞ കഥയില്‍ അഭിനയിക്കാനായി മലയാളത്തിലെ പല നടിമാരെയും സമീപിച്ചെങ്കിലും എല്ലാവരും പ്രതിഫലം കൂട്ടി ചോദിച്ചതായും സംവിധായകന്‍ പ്രിയനന്ദന്‍. സിനിമയില്‍ സെക്‌സ് ഉണ്ട് അതിനാല്‍ പ്രതിഫലം കൂട്ടി നല്‍കണം എന്നായിരുന്നു നായികമാര്‍ എല്ലാം ആവശ്യപ്പെട്ടതെന്ന് പ്രിയനന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി.
എന്റെ മൂന്നാമത്തെ സിനിമയായിരുന്നു സൂഫി പറഞ്ഞ കഥ. തമ്പി ആന്റണിയും പ്രകാശ് ബാരയും കാരണമാണ് ഈ സിനിമ സംഭവിച്ചത്. സിനിമ അറിയാന്‍ നടക്കുന്ന ആരംഭകാലത്ത് ഭയം കലര്‍ന്ന ബഹുമാനത്തോടെമാത്രമെ ഞാന്‍ ക്യാമറമാന്‍ കെ.ജി. ജയേട്ടനെ കണ്ടിരുന്നത്.(കെ.ആര്‍ മോഹനേട്ടന്റെയും , മണിലാലിന്റെ യുമൊക്കെ വര്‍ക്കുകളില്‍ ജയേട്ടനായിരുന്നു ക്യാമറ. ഞാന്‍ സംവിധാന സഹായിയും). ഞാന്‍ സിനിമ ചെയ്യാന്‍ തുടങ്ങിയപ്പൊ ജയേട്ടനെ വിളിക്കാനൊന്ന് ഭയപ്പെടുകയും ചെയ്തിരുന്നു. പുലിജന്മത്തിന്റെ ക്യാമറമാനും ജയേട്ടന്‍ തന്നെയായിരുന്നു. ആ സിനിമ വര്‍ക്ക് ചെയ്യുമ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു. നമ്മള്‍ പഠിക്കാനും അറിയാനും വേണ്ടിയുള്ള ഒച്ചകള്‍ ഒരുപക്ഷേ മറക്കാന്‍ കഴിയാത്ത ശ്രദ്ധയുടെ അടയാളമാകാനായിന്നുവെന്ന്. ഈ സിനിമക്ക് മികച്ച ഛായഗ്രഹകനുള്ള സംസ്ഥാന അവാര്‍ഡും ജയേട്ടനായിരുന്നു.
മതം എന്നതിനേക്കാള്‍ സ്‌നേഹം, പ്രണയം എന്നൊക്കെ പറയുന്നതിന് വ്യാഖ്യാനങ്ങളുടെ മറുകരയുണ്ടെന്ന് സൂഫി എന്നെ അനുഭവപ്പെടുത്തിയിട്ടുണ്ട്. എന്താണ് പാരമ്പര്യം എന്നതല്ല എന്താണ് പാരസ്പര്യം എന്നതാണ് മുഖ്യമെന്നും അറിയാനുള്ള വഴിയും സൂഫിയിലുണ്ട്. കലാകൗമുദിയില്‍ ഖണ്ഡശയായി വരുന്ന കാലത്ത് വായിക്കുമ്പോള്‍ ഞാന്‍ സ്വപ്നത്തിന്റെ നൂലില്‍ ഒരിക്കലും ചേര്‍ത്തു വെച്ചിരുന്നില്ല സൂഫിയെ. കെ.പി.രാമനുണ്ണി ആദ്യമായി  തിരക്കഥ രചിച്ചതും സൂഫിക്കു വേണ്ടി തന്നെ. ഈ സിനിമയിലെ നായികയ്ക്കു വേണ്ടിമലയാളത്തിലെ പലരെയും സമീപിച്ചിരുന്നു. അവരുടെ സമീപനമെന്നു പറയുന്നത് സിനിമയില്‍ സെക്‌സ് ഉണ്ട് അതുകൊണ്ട് പ്രതിഫലം കൂട്ടി തരണമെന്നൊക്കെയായിരുന്നു. അഭിനയവും സെക്‌സും തമ്മിലുളള ബന്ധമെന്നത്.
പണമാണോ എന്ന് ഞാന്‍ ചിന്തിക്കാതെയുമിരുന്നില്ല. 

Latest News