Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പള്ളിയുടെ ഫോട്ടോയെടുത്ത് കോവിഡ്  ഒളിത്താവളമെന്ന് പ്രചരിപ്പിച്ച പത്തു പേർ അറസ്റ്റിൽ

കോട്ടയം- പള്ളിയുടെ ഫോട്ടോയെടുത്ത് കോവിഡ് ബാധിച്ചവരുടെ ഒളിത്താവളമെന്ന് ചേർത്ത് പ്രചരിപ്പിച്ച പത്തു പേർ കോട്ടയത്ത് അറസ്റ്റിലായി. വർഗീയ സംഘർഷത്തിന് ശ്രമിച്ചെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. നിസാമുദ്ദീൻ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ ഒളിച്ചു താമസിച്ചെന്നും, ഇവർക്ക് കോവിഡ് ബാധിച്ചതായുമുള്ള വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിലാണ് ഗ്രൂപ്പ് അഡ്മിൻ അടക്കം പത്തു പേർ അറസ്റ്റിലായത്. പത്തു പേരുടെയും ഫോണും പോലീസ് പിടിച്ചെടുത്തു. വേളൂർ മാണിക്കുന്നം ചെമ്പോട് വീട്ടിൽ ഹരീഷ് ബാബു മകൻ സി.എച്ച് ജിതിനാണ് (33) വ്യാജ പ്രചാരണക്കുറിപ്പ് സഹിതം വീഡിയോ പ്രചരിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി.


ഈ ഗ്രൂപ്പിൽ നിന്നും വീഡിയോ പ്രചരിപ്പിച്ച കൊല്ലാട് പ്ലാമൂട്ടിൽ ജോസഫ് ജോർജ് (26), കല്ലുപുരയ്ക്കൽ അറുവക്കണ്ടത്തിൽ സുനിൽ ബാബു (42), മാണിക്കുന്നം പഞ്ഞിപ്പറമ്പിൽ ജയൻ (42), വേളൂർ കല്ലുപുരയ്ക്കൽ വലിയ മുപ്പതിൽചിറ നിഖിൽ (35), തിരുവാതുക്കൽ വെളിയത്ത് അജോഷ് (36), വേളൂർ പാണംപടി അശ്വതി ഭവൻ അനീഷ് (35), മാണിക്കുന്നം പുറക്കടമാരി വൈശാഖ് (23), പുന്നയ്ക്കൽ മറ്റം ജിജോപ്പൻ (35), തെക്കുംഗോപുരം സാഗരയിൽ ശ്രീജിത്ത് (23) എന്നിവരെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. തെക്കുംഗോപുരം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നിലെ പള്ളിയ്ക്കു മുന്നിൽ അഗ്‌നിരക്ഷാ സേന അണുനശീകരണം നടത്തുന്ന വീഡിയോയാണ് തെറ്റായ കുറിപ്പ് സഹിതം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിനെതിരെ തെക്കുംഗോപുരം അൽ അറഫ റിലീജിയസ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി മുസ്തഫ ജില്ലാ പോലീസ് മേധാവി ജി.ജയദേവിന് പരാതി നൽകിയിരുന്നു.


തുടർന്ന് നടത്തിയ അന്വേഷണത്തിൽ തെക്കുംഗോപുരം പള്ളിയ്ക്ക് സമീപത്തെ ടയർ കടയിലെ അതിഥി തൊഴിലാളിയാണ് വീഡിയോ പകർത്തിയത് എന്ന് കണ്ടെത്തി. തുടർന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ്, വീഡിയോ കടയുടമയ്ക്ക് അയച്ചു നൽകിയതായി കണ്ടെത്തിയത്. തുടർന്ന്, ഇയാളെ ചോദ്യം ചെയ്തതോടെ ഇയാളുടെ മകൻ ജിതിന് വീഡിയോ അയച്ചതായി കണ്ടെത്തി. ജിതിനെ കസ്റ്റഡിയിൽ എടുത്തതോടെയാണ് ഇയാളാണ് വാർത്ത എഴുതി അയച്ചത് എന്ന് ഉറപ്പിച്ചത്.


ജിതിനാണ് പാണംപടി കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പിൽ ആദ്യമായി വീഡിയോ ഷെയർ ചെയ്തത്. പിന്നാലെ, സ്ത്രീകൾ അടക്കമുള്ള പാണംപടി എ.ഡി.എസ് ഗ്രൂപ്പിലും, ഇവിടെ നിന്ന് ഇല്ലം ഗ്രൂപ്പ്, മണിപ്പുഴ ഗ്രൂപ്പ്, ഓൾ കോട്ടയം ഗ്രൂപ്പ് എന്നിവിടങ്ങളിലും വാർത്ത ഷെയർ ചെയ്തു. ഇതോടെ നൂറ് കണക്കിനു പേരാണ് വാർത്ത ഷെയർ ചെയ്തത്. വാർത്തയും വീഡിയോയും ഷെയർ ചെയ്ത സ്ത്രീകൾ അടക്കമുള്ളവർ നിരീക്ഷണത്തിലാണെന്ന് പോലീസ് പറയുന്നു. അറസ്റ്റ് ചെയ്തവരെ ജാമ്യത്തിൽ വിട്ടയച്ചു.

 

Latest News