Sorry, you need to enable JavaScript to visit this website.

അതിർത്തി പൂട്ടൽ;ചികിത്സ കിട്ടാതെ  കാസർകോട്ട് മരിച്ചവരുടെ എണ്ണം പത്തായി

കാസർകോട്-കർണാടക അതിർത്തി അടച്ചതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ച് മതിയായ ചികിത്സ ലഭിക്കാതെ ഒരാൾ കൂടി കാസർകോട് ജില്ലയിൽ മരിച്ചു. പാണത്തൂർ കല്ലപ്പള്ളിയിലെ കൃഷ്ണ ഗൗഡ (71) യാണ് മരിച്ചത്. ഇതോടെ കർണാടക അതിർത്തി അടച്ചതിനെ തുടർന്ന് ചികിത്സ ലഭിക്കാതെ മരണിച്ചവരുടെ എണ്ണം 10 ആയി. ഞായറാഴ്ച കുഞ്ചത്തൂർ തൂമിനാടിലെ യൂസുഫ്, ഹൊസങ്കടി അംഗടിപ്പദവിലെ രുദ്രപ്പ എന്നിവർ മരിച്ചിരുന്നു. കോവിഡ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ കർണാടക സർക്കാർ തലപ്പാടി അതിർത്തി അടച്ചിരിക്കുകയാണ്.

ആംബുലൻസിനെ പോലും കടത്തിവിടുന്നില്ല. നെഞ്ച് വേദനയെത്തുടർന്ന് യൂസുഫിനെ ഉപ്പളയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്കായി മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു നിർദേശം.മംഗളൂരുവിലേക്ക് കടത്തിവിടാത്തതിനാൽ കാസർകോട്ടേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.ഹൊസങ്കടി അംഗടിപദവിലെ രുദ്രപ്പയും ഹൃദ്രോഗിയായിരുന്നു. രുദ്രപ്പയുടെ വീട്ടിൽ നിന്നും ഒമ്പത്കിലോമീറ്റർ മാത്രമാണ് മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ളത്. എന്നാൽ അതിർത്തി അടച്ചതോടെ സ്ഥിരമായുണ്ടായിരുന്ന ചികിത്സ നൽകാൻ കഴിഞ്ഞില്ല. കഴിഞ്ഞ വർഷം രുദ്രപ്പ ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ ചെയ്തത്. കടുത്ത നെഞ്ച് വേദനയെ തുടർന്ന് ഉപ്പളയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Latest News