റിയാദ്- കൊറോണ വ്യാപനം തടയുന്നതിനുള്ള നടപടികൾ കൂടുതൽ കർക്കശമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി കർഫ്യൂ നീട്ടിയ നഗരങ്ങളിൽ ജിദ്ദയില്ല. ജിദ്ദ പെടില്ലെന്ന് മക്ക പ്രവിശ്യ ഗവര്‍ണറേറ്റ് ഓഫീസ് വക്താവ് സുല്‍ത്താന്‍ അല്‍ദൂസരിയാണ് അറിയിച്ചത്. മക്ക, മദീന, റിയാദ് എന്നീ നഗരങ്ങളിൽ മാത്രമായിരിക്കും വൈകിട്ട് മൂന്നു മുതൽ രാവിലെ ആറു വരെ കർഫ്യൂ. ജിദ്ദിയിലും മറ്റ് നഗരങ്ങളിലും വൈകിട്ട് ഏഴ് മുതൽ രാവിലെ ആറു വരെ നിലവിലുള്ള കർഫ്യൂ തുടരും. മക്ക പ്രവിശ്യയുടെ ഭാഗമായ ജിദ്ദയിൽ കർഫ്യൂ നീട്ടിയത് ജിദ്ദക്കും ബാധകമാകുമോ എന്ന് വിവിധ കോണുകളിൽനിന്ന് ചോദ്യമുയയർന്നിരുന്നു. തുടർന്നാണ് വിശദീകരണം.