തൊഴിലാളി ക്യാമ്പ് ജയില്‍ പോലെ, ആശങ്കയോടെ നൂറുകണക്കിനാളുകള്‍

ദോഹ- കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള ഖത്തറിലെ ഏറ്റവും വലിയ ലേബര്‍ ക്യാമ്പ് ഫലത്തില്‍ ജയിലായി മാറി. നൂറുകണക്കിന് നിര്‍മാണ തൊഴിലാളികള്‍ക്ക് കോവിഡ് 19 ബാധിച്ചതിനെത്തുടര്‍ന്ന് ഇത് പൂട്ടിയിരിക്കുകയാണ്.

ഇന്‍ഡസ്ട്രിയല്‍ ഏരിയ ക്കുള്ളിലെ ഒരു വലിയ സോണിന്റെ പരിധിക്കുള്ളില്‍ പോലീസ് കാവല്‍ നില്‍ക്കുന്നു. ആയിരക്കണക്കിന് തൊഴിലാളികള്‍ വളരെ തിരക്കേറിയ ക്യാമ്പുകളില്‍ കുടുങ്ങിക്കിടക്കുന്നു, അവിടെ വൈറസ് അതിവേഗം പടരുന്നു. ആര്‍ക്കും പ്രവേശിക്കാനോ പോകാനോ കഴിയില്ലെന്ന് പ്രദേശത്ത് താമസിക്കുന്ന തൊഴിലാളികള്‍ പറയുന്നു, അവരില്‍ പലരും ഫിഫ ലോകകപ്പ് 2022 അടിസ്ഥാന സൗകര്യ പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്നവരാണ്.
ക്വാറന്റഡ് ക്യാമ്പുകള്‍ക്കുള്ളില്‍, തൊഴിലാളികള്‍ ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും അന്തരീക്ഷത്തിലാണ് കഴിയുന്നത്.

കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ ചില തൊഴിലാളികളെ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിപ്പിക്കുകയാണെന്നും ഭക്ഷണവും താമസവും മാത്രമാണുള്ളതെന്നും ക്യാമ്പിനുള്ളിലെ താമസക്കാര്‍ പറഞ്ഞു.

ഓരോ ദിവസവും സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ക്യാമ്പ് 1 മുതല്‍ ക്യാമ്പ് 32 വരെ പൂട്ടിയിരിക്കുകയാണ്. അവിടെ താമസിക്കുന്ന എന്റെ സുഹൃത്തുക്കള്‍ കടുത്ത പരിഭ്രാന്തിയിലാണ്- ബംഗ്ലാദേശില്‍ നിന്നുള്ള ഒരു തൊഴിലാളി പറഞ്ഞു.

കൂട്ടം ചേര്‍ന്ന് നടക്കാനോ ചായക്കടയില്‍ ഭക്ഷണം കഴിക്കാനോ ഞങ്ങള്‍ക്ക് അനുവാദമില്ല. എന്നാല്‍  ഭക്ഷണം വാങ്ങി വീട്ടിലേക്ക് കൊണ്ടുപോകാം. കുടുംബത്തെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അവരെ പരിപാലിക്കാന്‍ ആരുമുണ്ടാകില്ല- ഒരു നേപ്പാളി തൊഴിലാളി പറഞ്ഞു.

 

Latest News