റിയാദ്- ഇന്നു മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ഇഖാമയുടെ കാലാവധി അവസാനിച്ചവര്‍ക്ക് ലെവിയില്ലാതെ മൂന്നു മാസത്തേക്ക് നീട്ടി നല്‍കുമെന്നതുള്‍പ്പെടെ കൊറോണ കാലത്തെ നിരവധി ആനുകൂല്യങ്ങള്‍ ധനമന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ജദ്ആന്‍ പ്രഖ്യാപിച്ചു. ഇക്കാലത്തിനിടക്ക് സൗദിയിലേക്കുള്ള സ്റ്റാമ്പ് ചെയ്യാത്ത തൊഴില്‍ വിസയുടെ പണം തൊഴിലുടമക്ക് തിരികെ നല്‍കുകയോ സ്റ്റാമ്പ് ചെയ്യാന്‍ മൂന്നു മാസം കൂടി സാവകാശം നല്‍കുകയോ ചെയ്യും. നാട്ടില്‍ പോകാന്‍ കഴിയാത്തവരുടെ റീ എന്‍ട്രി മൂന്നു മാസത്തേക്ക് നീട്ടിനല്കാന് തൊഴിലുടമകള്‍ക്ക് സാധിക്കും. സക്കാത്ത്, മൂല്യവര്‍ധിത നികുതി എന്നിവ അടക്കാനും മൂന്നു മാസ സമയം നല്കി. ബാങ്കുകളുടെയും ബലദിയയുടെയും ചാര്‍ജുകള്‍ അടക്കാനുള്ള സമയവും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മൂന്നു മാസ സാവകാശം നല്കി.
സൗദികള്‍ക്കും പ്രവാസികള്‍ക്കും ഏറെ ആശ്വാസകരമായ പ്രഖ്യാപനമാണ് ധനമന്ത്രി നടത്തിയത്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് 70 ബില്യന്‍ റിയാലിന്റെ പാക്കേജടക്കം 120ബില്യന്‍ റിയാലിന്റെ സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചു. വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ധനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.
സൗദി വാർത്തകൾ തൽസമയം വാട്സ്ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക