Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദൽഹി കലാപം പാർലമെന്റ് ബുധനാഴ്ച ചർച്ച ചെയ്യും

  • ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകും 

ന്യൂദൽഹി- ദൽഹിയിൽ 53 പേർ കൊല്ലപ്പെട്ട കലാപം ലോക്‌സഭയിൽ ബുധനാഴ്ച ചർച്ച ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ചർച്ചക്ക് മറുപടി നൽകും. തുടർച്ചയായ പ്രതിപക്ഷ ബഹളത്തിനും ഏഴ് എം.പിമാരുടെ സസ്‌പെൻഷനും ഒടുവിലാണ് സർക്കാർ ചർച്ചക്കു വഴങ്ങിയത്. വോട്ടിംഗ് ഇല്ലാതെ ഹ്രസ്വ ചർച്ചക്കാണ് സർക്കാർ തയാറായിരിക്കുന്നത്. 
മാർച്ച് രണ്ടു മുതൽ അഞ്ചു വരെ ലോക്‌സഭയിൽ നടന്ന പ്രതിഷേധ സംഭവങ്ങൾ പരിശോധിക്കാൻ സ്പീക്കർ ഓം ബിർള പുതിയ സമിതി രൂപീകരിച്ചു. സമിതിയുടെ അന്വേഷണ റിപ്പോർട്ട് ഇന്നു സമർപ്പിക്കും. പ്രതിപക്ഷത്തിന്റെ ഉൾപ്പെടെ എം.പിമാരുടെ പ്രതിഷേധത്തിന് പരിധി നിർണയിക്കാൻ കൂടിയാണു സ്പീക്കർ തന്നെ അധ്യക്ഷനായ പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്. സഭക്കുള്ളിൽ ചട്ടപ്രകാരം പ്രതിഷേധിക്കുന്നതിന് പുതിയ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും സമിതി നിർദേശിക്കും. 


വ്യാഴാഴ്ച സ്പീക്കറുടെ മേശപ്പുറത്തുനിന്നു കടലാസ് തട്ടിയെടുത്ത് കീറിയെറിഞ്ഞതിനാണ് കോൺഗ്രസ് എം.പിമാരെ സസ്‌പെന്റ് ചെയ്തത്. ദൽഹി കലാപത്തിൽ അമിത് ഷായുടെ രാജിയും ചർച്ചയും ആവശ്യപ്പെട്ടു പ്രതിഷേധിക്കുന്നതിനിടെ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കൊറോണ പരിശോധന വേണമെന്ന് ലോക് താന്ത്രിക് പാർട്ടി എം.പി ഹനുമാൻ ബേനിവാൾ പറഞ്ഞതോടെയാണ് കോൺഗ്രസ് എം.പിമാർ അതിരൂക്ഷമായി പ്രതിഷേധിച്ചത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽനിന്നു പൂർണമായാണു കേരളത്തിൽനിന്നുള്ള നാല് എംപിമാരെ ഉൾപ്പെടെ ഏഴ് പേരെ സസ്‌പെന്റ് ചെയ്തത്. എന്നാൽ, ഏഴ് എം.പിമാരെയും ബുധനാഴ്ച തിരിച്ചെടുക്കുമെന്ന് സ്പീക്കർ ഓം ബിർള ഇന്നലെ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയോടും കൊടിക്കുന്നിൽ സുരേഷിനോടും പറഞ്ഞു. എം.പിമാരുടെ സസ്‌പെൻഷനെതിരേ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാർ ഇന്നലെ പാർലമെന്റിലെ ഗാന്ധി പ്രതിമക്കു മുന്നിൽ പ്രതിഷേധിച്ചു.


ലോക്‌സഭയിൽ ഇന്നലെയും ദൽഹി കലാപത്തിൽ പ്രധാനമന്ത്രി മറുപടി നൽകണമെന്നും അമിത്ഷാ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷം ബഹളം ഉയർത്തി. പ്രതിപക്ഷ ബഹളത്തിൽ മുങ്ങി മൂന്നു തവണയാണ് ലോക്‌സഭ പിരിഞ്ഞു ചേർന്നത്. അതിരൂക്ഷമായ പ്രതിപക്ഷ ബഹളത്തിനിടെ കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച പ്രത്യക്ഷ നികുതി വിവാദ് സേ വിശ്വാസ് ബില്ല് സർക്കാർ പാസാക്കിയെടുത്തു. ധാതു നിയമ ഭേദഗതി ബില്ലും പാസാക്കി. ഗർഭച്ഛിദ്ര നിയമ ഭേദഗതി ബില്ലും ഇന്നലെ സഭയിൽ അവതരിപ്പിച്ചു. ബഹളത്തിൽ മുങ്ങി രാജ്യസഭയും ഇന്നലെ നടപടികളിലേക്കു കടക്കാതെ പിരിഞ്ഞു.

Latest News