Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

2024ല്‍ മോഡിയുടെ എതിരാളി കെജ്‌രിവാള്‍? 

ന്യൂദല്‍ഹി- ദല്‍ഹി വീണ്ടും തൂത്തുവാരിയിരിക്കുയാണ്  ആംആദ്മി പാര്‍ട്ടി. ബിജെപിയുടെ എല്ലാ അടവുകളെയും വര്‍ഗീയ നീക്കങ്ങളെയും വികസന മന്ത്രം കൊണ്ടും ജനക്ഷേമം കൊണ്ടും നേരിട്ടാണ് അരവിന്ദ് കെജ്‌രിവാള്‍ അനായാസ വിജയം നേടിയത്. ഇതോടെ കെജ്‌രിവാള്‍ ദേശീയ നേതാവായി ഉയരുമെന്ന സൂചനകള്‍ക്കൂടി നല്‍കുകയാണ് തെരഞ്ഞെടുപ്പ് ഫലം.2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോഡിയുമായി പൊതുസമ്മത നേതാവായി കെജ്‌രിവാള്‍ ഏറ്റുമുട്ടുമെന്നാണ് സൂചനകള്‍. 2024ല്‍ കെജ് രിവാളും മോദിയും നേര്‍ക്കുനേര്‍ എന്നെഴുതിയ പോസ്റ്ററുകള്‍ ഡല്‍ഹിയില്‍ പലയിടത്തും ഉയര്‍ന്നുകഴിഞ്ഞു. ആംആദ്മി പാര്‍ട്ടിയുടെ ഓഫീസിന് പരിസരത്തും ഇത്തരത്തിലുള്ള പോസ്റ്ററുകളുമായി ചിലര്‍ വോട്ടെണ്ണല്‍ നടക്കുന്ന ഇന്ന് രാവിലെ എത്തി.
തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ക്കെ ഇത് മോഡിയും കെജ്‌രിവാളും തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന പ്രതീതി നിറഞ്ഞുനിന്നിരുന്നു. ദേശീയ വിഷയങ്ങളും പ്രാദേശിക പ്രശ്‌നങ്ങളും ഇരുവരും പ്രചരണായുധങ്ങളാക്കി. 2013ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അപ്രസക്തമാക്കിക്കൊണ്ട് ആംആദ്മി ഉയര്‍ന്നുവന്നതുമുതല്‍ അരവിന്ദ് കെജ്‌രിവാള്‍ മോഡിക്ക് രാഷ്ട്രീയ എതിരാളിയായി രൂപാന്തരപ്പെട്ടിരുന്നു.
2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വരാണസിയില്‍ മോഡിയുടെ എതിരാളിയായി എത്തുകയും ചെയ്തതോടെ കെജ്‌രിവാളിന്റെ ദേശീയ സ്വഭാവം കൂടുതല്‍ വ്യക്തമാവുകയായിരുന്നു. 2015ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മോഡിയും കെജ്‌രിവാളും ബി.ജെ.പിക്കും ആംആദ്മിക്കുംവേണ്ടി പരസ്പരം ഏറ്റുമുട്ടി. ആ തെരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റും നേടിയായിരുന്നു കെജ്‌രിവാള്‍ മോഡിയോട് മറുപടി പറഞ്ഞത്. തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തതോടെ ദേശീയ കണ്‍വീര്‍ സ്ഥാനത്തുനിന്നും സംസ്ഥാനത്തിന് കൂടുതല്‍ പരിഗണന നല്‍കാനായിരുന്നു കെജ്‌രിവാളിന്റെ തീരുമാനം.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡി രണ്ടാമതും കേന്ദ്രത്തിലെത്തി. അതേസമയം ഡല്‍ഹിയില്‍ ശക്തി വര്‍ധിപ്പിക്കാനായിരുന്നു കെജ്‌രിവാളിന്റെ നീക്കം. 2020 ലെ തെരഞ്ഞെടുപ്പില്‍ വിജയം കൊയ്ത സാഹചര്യത്തില്‍ കെജ്‌രിവാളിന്റെ ശ്രദ്ധ ഇനി ദേശീയ തലത്തിലേക്കാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. 

Latest News