ടെഹ്‌റാൻ- ഉക്രൈൻ വിമാനം ഇറാൻ വെടിവെച്ചിട്ടതെന്ന് സ്ഥിരീകരണം. സൈന്യത്തിന് സംഭവിച്ച മനുഷ്യത്വപരമായ പിഴവാണിതെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇറാൻ വ്യക്തമാക്കി. 176 യാത്രക്കാരെയുമായി പോകുകയായിരുന്ന ഉക്രൈൻ വിമാനമാണ് ഇറാൻ വെടിവെച്ചിട്ടത്. ഖുദ്‌സ് സേനാ മേധാവി ഖാസിം സുലൈമാനിയെ അമേരിക്ക കൊലപ്പെടുത്തിയതിന് പിന്നാലെ ഇറാഖിലെ യു.എസ് വ്യോമതാവളങ്ങളിലേക്ക് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടിരുന്നു. ഒരു സൈനിക കേന്ദ്രത്തോട് ചേർന്നാണ് ഉക്രൈൻ വിമാനം പറന്നിരുന്നത്. വിമാനത്തിന് വെടിവെച്ചിട്ടില്ലെന്നായിരുന്നു ഇതേവരെ ഇറാന്റെ നിലപാട്. ഉക്രൈൻ തലസ്ഥാനായ കീവിലേക്ക് പറക്കുന്നതിനിടെയാണ് വിമാനം വെടിവെച്ചിട്ടത്.