ന്യൂദൽഹി- ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ സമരം സംബന്ധിച്ച് വിദ്യാർഥികളും സർക്കാറും തമ്മിൽ നടന്ന ചർച്ച പരാജയപ്പെട്ടു. വി.സിയെ മാറ്റുന്നത് വരെ സമരം തുടരുമെന്ന് വ്യക്തമാക്കിയ വിദ്യാർഥികൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികളെ പോലീസ് ക്രൂരമായി മർദ്ദിച്ചു. നേരത്തെ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഓഫീസിലേക്കും വിദ്യാർഥികൾ മാർച്ച് നടത്തിയിരുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ബജറ്റിന് മുന്നോടിയായി യോഗം നടക്കുന്നതിനിടെയാണ് വിദ്യാർഥികൾ മാർച്ച് നടത്തിയത്. മാർച്ച് പോലീസ് തടഞ്ഞു.
ഞങ്ങളെ കൊല്ലാതെ നിങ്ങൾക്ക് നിശബ്ദരാക്കാനാകില്ലെന്നും സമരത്തിൽനിന്ന് ഒരിഞ്ചും പിറകോട്ട് പോകില്ലെന്നും സമരക്കാർ വ്യക്തമാക്കി. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തുന്നതിന് മുമ്പായിരുന്നു വിദ്യാർഥി യൂണിയന്റെ പ്രതിഷേധം. വി.സിയെ മാറ്റുന്നത് വരെ സമരം തുടരുമെന്നും വിദ്യാർഥികൾ അറിയിച്ചു.