Sorry, you need to enable JavaScript to visit this website.

പൃഥ്വിരാജിന് ഓസ്‌ട്രേലിയയില്‍ ഒരു കാമുകിയുണ്ടായിരുന്നു 

കൊച്ചി- നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും നിര്‍മ്മാതാവായും കഴിവ് തെളിയിച്ച ആളാണ് പൃഥിരാജ്. പൃഥിയുടെ ഭാര്യ സുപ്രിയയും നിര്‍മാതാവായി മലയാള സിനിമയില്‍ സജീവമാണ്. ബിബിസിയില്‍ പത്രപ്രവര്‍ത്തകയായ സുപ്രിയയും പൃഥ്വിയും പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. ഇരുവരുടെയും പ്രണയ കഥകള്‍ പലപ്പോഴായി താരങ്ങള്‍ തന്നെ ആരാധകരുമായി പങ്കുവച്ചിട്ടുള്ളതാണ്. എന്നാല്‍ പൃഥ്വി ഇപ്പോള്‍ മറ്റൊരു കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്. സുപ്രിയ തന്റെ രണ്ടാമത്തെ മാത്രം പ്രണയമായിരുന്നുവെന്നും മുമ്പ് താന്‍ മറ്റൊരു പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നുവെന്നുമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ എന്ന പെണ്‍കുട്ടിയെയാണ് താന്‍ ആദ്യമായി പ്രണയിച്ചിരുന്നത്. ഒരു എഫ്എം സ്‌റ്റേഷനിലെ ആര്‍ജെയുമായി സംസാരിക്കുമ്പോഴാണ് പൃഥി ഇക്കാര്യം വെളിപ്പെടുത്തിയത്. ഓസ്‌ട്രേലിയയിലെ പഠനകാലത്തായിരുന്നു ആ പ്രണയം. ജൂണ്‍ മലയാളിയായിരുന്നില്ല എന്നും നടന്‍ പറഞ്ഞു. അക്കാര്യം സുപ്രിയയോട് വിവാഹത്തിന് മുന്നേ പറഞ്ഞതാണെന്നും പൃഥ്വിരാജ് അഭിമുഖത്തില്‍ വ്യക്തമാക്കി. 
പന്ത്രണ്ടാം ക്ലാസും ഗുസ്തിയുമാണ് യോഗ്യത. സ്‌കൂളില്‍ മിടുക്കനായിരുന്നില്ല എന്നാല്‍ മോശവുമായിരുന്നില്ല. ബോയ്‌സ് സ്‌കൂളിലാണ് പഠിച്ചത്. എല്ലാ പരീക്ഷകളിലും ജയിച്ചിട്ടുണ്ട്. പ്ലസ് ടുവിനു ശേഷം ഡിഗ്രിക്കൊന്നും പോയില്ല. രണ്ട് വര്‍ഷം ഓസ്‌ട്രേലിയയില്‍ പോയി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പഠിച്ചു. അക്കാദമിക്ക് അറിവിനെക്കാള്‍ ഞാന്‍ അറിഞ്ഞതും പഠിച്ചതും കൂടുതല്‍ പഠിക്കാന്‍ ശ്രമിച്ചതുമൊക്കെ സിനിമയാണ്. ആസ്‌ട്രേലിയയില്‍ പോയി പഠിച്ച ആ രണ്ട് വര്‍ഷം കൂടെ സിനിമയ്ക്ക് വേണ്ടി ചെലവാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. സ്‌കൂള്‍ പഠനകാലത്ത് കാണിച്ച ഏറ്റവും വലിയ തല്ലു കൊള്ളിത്തരം ഏതെന്ന ചോദ്യത്തിന് ക്ലാസ് കട്ട് ചെയ്ത് കാമസൂത്ര കാണാന്‍ പോയി എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

Latest News