Sorry, you need to enable JavaScript to visit this website.

മസ്‌കത്ത് ദുരന്തം: കമ്പനിക്കെതിരെ നടപടി, നഷ്ടപരിഹാരം നല്‍കും

മസ്‌കത്ത്- സീബിലെ എയര്‍പോര്‍ട്ട് ഹൈറ്റ്‌സില്‍ കുടിവെള്ള പൈപ്പ് നന്നാക്കുന്നതിനിടെ, കനത്ത മഴയില്‍ പൈപ്പില്‍ വെള്ളം കയറി

ആറ് ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കമ്പനിക്കെതിരെ നടപടിയെടുക്കുമെന്ന് മാനവശേഷി മന്ത്രാലയം. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായി മന്ത്രാലയം പറഞ്ഞു.
മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ എംബസിയും കമ്പനി അധികൃതരും അറിയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ബിഹാര്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് മരിച്ചത്.
തൊഴിലാളികളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടതായും മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുമെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി അധികൃതര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. റോയല്‍ ഒമാന്‍ പോലീസിന്റെ അന്വേഷണം അവസാനിച്ചുകഴിഞ്ഞാലുടന്‍ മൃതദേഹങ്ങള്‍ നാട്ടിലയക്കാനുള്ള നടപടികള്‍ തുടങ്ങുമെന്നും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും കമ്പനി പറഞ്ഞു.

 

Latest News