Sorry, you need to enable JavaScript to visit this website.

കുറ്റകൃത്യങ്ങളില്‍ ഉത്തര്‍പ്രദേശ് ഒന്നാമത്; നാലാം സ്ഥാനത്ത് കേരളം

ന്യൂദല്‍ഹി- രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ മുന്നില്‍ ഉത്തര്‍പ്രദേശ്.  2017 ല്‍ ഇവിടെ മൂന്നു ലക്ഷത്തിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി) യുടെ  കണക്കുകള്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയും മധ്യപ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. കേരളം നാലാം സ്ഥാനത്താണെന്നും ദല്‍ഹി അഞ്ചാം സ്ഥാനത്താണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.  
2017 ല്‍ രാജ്യത്ത് മൊത്തം 30,62,579 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായ യു.പിയില്‍ 3,10,084 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. രാജ്യമൊട്ടാകെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ 10.1 ശതമാനമാണിത്. മൂന്നു വര്‍ഷങ്ങളായി യു.പിയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളുടെ 9.4 ശതമാനം മഹാരാഷ്ട്രയിലും 8.8 ശതമാനം മധ്യപ്രദേശിലുമാണ്.
നാലാം സ്ഥാനത്തുള്ള കേരളത്തില്‍ 2,35,846 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 2,32,066 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ദല്‍ഹിയാണ് അഞ്ചാം സ്ഥാനത്ത്. ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവയാണ് കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ആറും ഏഴും സ്ഥാനത്തുള്ളത്.

 

Latest News