Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ ശക്തമാക്കുന്നു

കുവൈത്ത് സിറ്റി- കുവൈത്തില്‍ സ്വകാര്യമേഖലയില്‍ കൂടുതല്‍ സ്വകാര്യവല്‍ക്കരണം വരുന്നു. ഒന്നരലക്ഷം തസ്തികകളില്‍കൂടി സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്താനാണ് നീക്കം.  സ്വകാര്യമേഖലയില്‍ നിലവിലുള്ള വിദേശികള്‍ക്ക് പകരമായി സ്വദേശികളെ നിയമിക്കും. വിദേശികള്‍ക്ക് പുതുതായി നിയമനം ലഭിക്കില്ല.
നിയമം, സെക്രട്ടേറിയല്‍ തുടങ്ങി ഭരണനിര്‍വഹണ വിഭാഗങ്ങളിലാകും സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം ലഭ്യമാക്കുക. സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്ന സ്വദേശികള്‍ക്കുള്ള സര്‍ക്കാര്‍ അലവന്‍സ് ഇനത്തിലേക്കുള്ള തുക 100 കോടി ദിനാര്‍ ആയി വര്‍ധിപ്പിക്കാനും നീക്കമുണ്ട്. സ്വകാര്യമേഖലയില്‍നിന്ന് ലഭിക്കുന്ന ശമ്പളത്തിന് പുറമേ സ്വദേശികള്‍ക്ക് പ്രതിമാസം സര്‍ക്കാര്‍ പ്രത്യേക അലവന്‍സ് നല്‍കുന്നുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വകുപ്പുകളില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ഒഴിവാക്കേണ്ട വിദേശി ജീവനക്കാരുടെ പട്ടിക തയാറാക്കാന്‍ മന്ത്രാലയം നടപടി തുടങ്ങി. ഗതാഗതം, പാസ്‌പോര്‍ട്ട്, പൗരത്വം തുടങ്ങിയ വകുപ്പുകളിലുള്ളവരെ സംബന്ധിച്ചാണു റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്. സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം എന്നത് വിവിധ തലങ്ങളില്‍ സമഗ്ര ചര്‍ച്ചകളിലൂടെയാകും പ്രാവര്‍ത്തികമാക്കുക.

 

Latest News