Sorry, you need to enable JavaScript to visit this website.

ചേളാരിയില്‍ 12കാരിയെ മുപ്പതോളം പേര്‍ പീഡിപ്പിച്ചു; അച്ഛന്റെ അറിവോടെ എന്ന് സൂചന

മലപ്പുറം- ചേളാരിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 12കാരിയെ മുപ്പതോളം പേര്‍ ലൈംഗികമായി പീഡിപ്പിച്ചു. അച്ഛന്റെ അറിവോടെയാണ് ഇവര്‍ കുട്ടിയെ ബലാല്‍സംഗം ചെയ്തതെന്ന് സംശയിക്കപ്പെടുന്നു. തിരൂരങ്ങാടി പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടു പേരെ അറസ്റ്റ് ചെയ്തു. മേലെ ചേളാരി സ്വദേശി അഷ്‌റഫ് (36), ചെനക്കലങ്ങാടി സ്വദേശി ഷൈജു (38) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നതായി സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ കുട്ടി പഠിക്കുന്ന സ്‌കൂള്‍ പിടിഎ അംഗങ്ങളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അധ്യാപകര്‍ കുട്ടിയെ നിരീക്ഷിച്ചപ്പോള്‍ പലദിവസങ്ങളിലും കുട്ടി ക്ലാസില്‍ വരാത്തതായി ശ്രദ്ധയിപ്പെട്ടു. കുട്ടി മാനസികമായും അസ്വസ്ഥയായിരുന്നു. ഇതോടെ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. കൗണ്‍സിലിങ് ചെയ്തപ്പോള്‍ പീഡനം നടന്നതായി കുട്ടി വെളിപ്പെടുത്തി. ജില്ലാ ശിശുക്ഷേമ സമിതിക്കു മുമ്പാകെ ഹാജരാക്കിയെ കുട്ടിയെ ബാല സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി പാര്‍പ്പിച്ചു. ഞായറാഴ്ചയാണ് പോലീസ് കേസെടുത്തത്. മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
 

Latest News