Sorry, you need to enable JavaScript to visit this website.

ഹൗഡി മോഡി പരിപാടിയില്‍ ട്രംപ് പങ്കെടുക്കും; ചരിത്ര സംഭവം

വാഷിംഗ്ടണ്‍- അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന ഹൗഡി മോഡി പരിപാടിയില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കുന്നത് ചരിത്ര സംഭവമാണമെന്നും ഇരുനേതാക്കള്‍ തമ്മിലുള്ള സൗഹൃദമാണ് ഇത് പ്രകടിപ്പിക്കുന്നതെന്നും ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് വര്‍ധന്‍ ശൃംഗ്‌ള പറഞ്ഞു.

പ്രധാനമന്ത്രി മോഡിയെ വരവേല്‍ക്കാനായി ടെക്‌സാസിലെ ഹൂസ്റ്റണിലാണ് ഹൗഡി മോഡി പരിപാടി സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 22നു നടക്കുന്ന പരിപാടിയില്‍ ട്രംപ് പങ്കെടുക്കുന്ന കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

പരിപാടിയില്‍ ട്രംപ് പങ്കെടുക്കുന്നതോടെ, ഇതാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്യുന്നുവെന്ന പ്രത്യേകതയാണ് ഹൗഡി മോഡിയെ വ്യത്യസ്തമാക്കുന്നത്.

ഹൂസ്റ്റണിലെ എന്‍.ആര്‍.ജി. സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ 50,000 ഇന്ത്യന്‍ അമേരിക്കക്കാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 8000 പേര്‍ രജിസ്‌ട്രേഷനായി കാത്തിരിക്കുന്നുണ്ട്. ജി-20, ജി-7 ഉച്ചകോടികള്‍ക്കു പിന്നാലെ ആഴ്ചകളുടെ ഇടവേളകള്‍ക്കിടെ മോഡിയും ട്രംപും പങ്കെടുക്കുന്ന മൂന്നാമത്തെ പരിപാടിയാണ് ഹൗഡി മോഡി
അമേരിക്കയുടെ തെക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഹൗ ഡു യു ഡുഎന്ന ഇംഗ്ലീഷ് അഭിവാദന വാക്യത്തെ ഹ്രസ്വമാക്കി ഹൗഡിഎന്ന് പ്രയോഗിക്കാറുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാണ് പരിപാടിക്ക് ഹൗഡി മോഡി എന്ന് പേരു നല്‍കിയിരിക്കുന്നത്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദത്തിലുപരി മോഡിയും ട്രംപും തമ്മിലുള്ള സൗഹൃദമാണ് പരിപാടിയുടെ സവിശേഷതയെന്നും അംബാസഡര്‍ പറഞ്ഞു.

ഓടിപ്പോകാതിരിക്കാന്‍ കുട്ടികളെ ചങ്ങലയില്‍ ബന്ധിച്ചു; മദ്രസാ മാനേജര്‍ അറസ്റ്റില്‍

മുജീബ് ഇത് വായിക്കുമോ? കാത്തിരിക്കാന്‍ നാല് മാസം പ്രായമായ മകനും 

Latest News