Sorry, you need to enable JavaScript to visit this website.

ശശി തരൂരിനെതിരെയുള്ള അറസ്‌റ്റ് വാറണ്ടിന് ഹൈക്കോടതി സ്‌റ്റേ

കൊൽക്കത്ത- "ഹിന്ദു പാകിസ്ഥാൻ" പരമാർശം നടത്തിയ കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ കൊൽക്കത്ത സിറ്റി കോടതിയുടെ അറസ്റ്റ്‌ വാറണ്ടിന് ഹൈക്കോടതിയുടെ സ്‌റ്റേ. കഴിഞ്ഞ വർഷം ശശി തരൂർ നടത്തിയ പരാമർശം മതവികാരം വൃണപ്പെടുത്തിയെന്നു കാണിച്ച് സുമിദ് ചൗധരിയെന്ന അഭിഭാഷകൻ നടത്തിയ പരാതിയിലാണ് കൊൽക്കത്ത സിറ്റി കോടതി ശശി തരൂരിനെതിരെ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഈ വിധിക്കെതിരെയാണ് കൊൽക്കത്ത ഹൈക്കോടതി ജഡ്‌ജി രാജശേഖര്‍ മാന്തയാണ് കേസ് പരിഗണിച്ച് വിധി സ്‌റ്റേ ചെയ്തത്. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കും എന്നതാണ് കേസിനാധാരമായത്. പരാതിയെ തുടര്‍ന്ന് ഓഗസ്‌റ്റ് പതിമൂന്നിനാണു കൊല്‍ക്കത്ത സിറ്റി കോടതി തരൂരിനെതിരെ വാറന്റ് പുറപ്പെടുവിച്ചത്.
      കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് വെച്ച് നടന്ന പരിപാടിയിലാണ് 2019 ലെ തിരഞ്ഞെടുപ്പിൽ ബി ജെ പി കേന്ദ്ര ഭരണത്തിലെത്തിയാൽ ഇന്ത്യയെ "ഹിന്ദു പാകിസ്ഥാനാ"യി മാറ്റുമെന്ന് ശശി തരൂർ പ്രസ്‌താവിച്ചത്‌. സംഭവത്തിൽ ബി ജെ പി രംഗത്ത് വന്നിരുന്നു. പരാമര്‍ശം വിവാദമാവുകയും തരൂര്‍ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

Latest News