Sorry, you need to enable JavaScript to visit this website.

രാജസ്ഥാനിൽ നിന്നും മൻമോഹൻസിങ് രാജ്യസഭയിലേക്ക്

13 നു നോമിനേഷൻ നൽകും  

      ജയ്‌പൂർ- മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ: മൻമോഹൻ സിങ് രാജ്യസഭയിലേക്ക് വീണ്ടുമെത്തും. രാജസ്ഥാനിൽ നിന്നുള്ള രാജ്യ സഭാ എം പി യാണ് മൻമോഹൻ സിങ് എത്തുക. ഇവിടെ നിന്നും രാജ്യഭയിലേക്ക് മൻമോഹൻ സിങ് ആയിരിക്കും ഉണ്ടാവുകയെന്ന് കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. ഈ മാസം 13 നു പത്രിക സമർപ്പിക്കും. ഇക്കഴിഞ്ഞ ജൂൺ 24 നു അന്തരിച്ച ബി ജെ പി രാജ്യസഭാ എം പി യായിരുന്ന മദൻലാൽ സൈനിയുടെ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മൻമോഹൻ സിങ് തിരഞ്ഞെടുക്കപ്പെട്ടാൽ 2024 ഏപ്രിൽ 3 വരെ അദ്ദേഹത്തിന് രാജ്യസഭാ എം പി യായി തുടരാം. മുതിർന്ന കോൺഗ്രസ്സ് നേതാവായ മൻമോഹൻ സിങ് മൂന്ന് പതിറ്റാണ്ടായി ആസാമിൽ നിന്നുള്ള രാജ്യസഭാ എംപി യായിരുന്നു. 1991 മുതൽ 2019 വരെയായി തുടർച്ചയായി അഞ്ചു തവണ രാജ്യസഭാ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട മൻമോഹൻ സിങ് 2004 മുതൽ 2014 വരെയുള്ള രണ്ടു ഘട്ടങ്ങളിൽ കോൺഗ്രസിന്റെ പ്രധാനമന്ത്രിയുമായിരുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് ഇദ്ദേഹത്തിന്റെ രാജ്യസഭാ എം പി കാലയളവ് പൂർത്തിയായത്. അസാമിൽ നിന്നും വീണ്ടും രാജ്യസഭയിലേക്ക് അയക്കാൻ കോൺഗ്രസിന് ആവശ്യമായ ശക്തിയില്ലാത്തതിനെ തുടർന്നാണ് ഇദ്ദേഹം പുറത്തായത്. 26 നാണു രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ്. അതെ ദിവസം തന്നെ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യും. കോൺഗ്രസിന് ആധിപത്യമുള്ള രാജസ്ഥാനിൽ നിന്നും മൻമോഹൻ രാജ്യസഭയിലെത്തുമെന്നാണ് കരുതുന്നത്. 

Latest News