Sorry, you need to enable JavaScript to visit this website.

മൂന്നര വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ 20 കാരന് വധശിക്ഷ

അഹമ്മദാബാദ്- മൂന്നര വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ 20 കാരന് വധശിക്ഷ വിധിച്ചു. ഗുജറാത്തിലെ സൂറത്ത് ജില്ലാ കോടതിയാണ് ബിഹാർ സ്വദേശിയായ അനിൽ പാണ്ഡെയെന്ന യുവാവിനെ വധശിക്ഷ വിധിച്ചത്. പോക്‌സോ പ്രകാരം കേസുകൾ ചുമത്തിയ പ്രതിക്കെതിരെ ഐ പിസി യിലെ വിവിധ വകുപ്പുകളാണ് ചുമത്തിയിരുന്നത്. വിധി കേൾക്കാൻ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു. കോടതി വിധിയിൽ തങ്ങൾ സന്തുഷ്ടരാണെന്നും സമൂഹത്തിൽ ഇത്തരക്കാർക്കുള്ള മുന്നറിയിപ്പാകട്ടെ വിധിയെന്നും കുട്ടിയുടെ മാതാവ് പ്രതികരിച്ചു. 
        കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുമായി കുട്ടിയുടെ മാതാപിപിതാക്കൾ പോലീസിൽ പരാതി നൽകിയതിനെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തൊട്ടടുത്ത ദിവസം കുട്ടിയെ ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ കുടുംബവും പ്രതിയും ഒരേ കെട്ടിടത്തിൽ താഴെയും മുകളിലുമായാണ് താമസിച്ചിരുന്നത്. പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം ചാക്കിൽ പൊതിഞ്ഞു താഴത്തെ നിലയിലെ തന്റെ റൂമിൽ സൂക്ഷിച്ച ശേഷം അവിടെ കിടന്നുറങ്ങിയ പ്രതി തൊട്ടടുത്ത ദിവസം തന്റെ ഗ്രാമമായ ബിഹാറിലേക്ക് കടക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ പെൺകുട്ടിയെ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ തിരച്ചിലിൽ പ്രതി പങ്കാളിയായിരുന്ന പ്രതി പിന്നീട് വീട് പൂട്ടി രക്ഷപ്പെടുകയായിരുന്നു. ബിഹാർ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടി ഗുജറാത്ത് പൊലീസിന് കൈമാറിയത്. 

Latest News