ന്യൂദൽഹി- പാക്കിസ്ഥാൻ കോടതി വധശിക്ഷയ്കക് വിധിച്ച കുൽഭൂഷൺ ജാദവിന്റെ ശിക്ഷ രാജ്യാന്തര കോടതി സ്റ്റേ ചെയ്തു. ഹേഗിലെ പീസ് പാലസിൽ ജഡ്ജി അബ്ദുൽ ഖവി അഹമ്മദ് യൂസഫാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷ പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട കോടതി
കുൽഭൂഷണ് കോൺസുലാർ ആക്സസ് (നയതന്ത്ര ഉദ്യോഗസ്ഥരെ കാണാൻ അനുമതി) നൽകണം എന്നും ഉത്തരവിട്ടു. പാകിസ്ഥാൻ വിയന്ന കരാർ ലംഘിച്ചതായി അന്താരാഷ്ട്ര കോടതി വിലയിരുത്തി. പതിനാറ് ജഡ്ജിമാരടങ്ങുന്ന പാനലാണ് കേസ് പരിഗണിച്ചത്. ഇതിൽ പതിനഞ്ച് പേരും ഇന്ത്യൻ നിലപാടിനൊപ്പം നിന്നു. ഒരാൾ മാത്രമാണ് എതിർത്തത്. ഇന്ത്യൻ ചാരനെന്ന് മുദ്രകുത്തി 2016-ലാണ് ബലൂചിസ്ഥാൻ പ്രവിശ്യയിൽനിന്ന് കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാൻഅറസ്റ്റ് ചെയ്തത്. വിശദമായ വിചാരണപോലും നടത്താതെ 2017 ഏപ്രിലിൽ ജാദവിന് വധശിക്ഷ വിധിച്ചു. തടവുകാരന് ലഭിക്കേണ്ട നയതന്ത്ര പരിരക്ഷ ലഭിക്കാതയതോടെ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ശിക്ഷ നടപ്പാക്കുന്നത് കോടതി സ്റ്റേ ചെയ്തു.