Sorry, you need to enable JavaScript to visit this website.

ശ്രീദേവിയുടെ മരണം കൊലപാതകം? 

തിരുവനന്തപുരം- ബോളിവുഡ് നടി ശ്രീദേവിയുടെ മരണം അപകടമരണമല്ലെന്നും കൊലപാതകമാണെന്നും തരത്തിലുള്ള വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. താമസിച്ചിരുന്ന ആഡംബര ഹോട്ടലിലെ ബാത്ത് ടബില്‍ മുങ്ങിമരിച്ച നിലയിലാണ് ശ്രീദേവിയെ കണ്ടെത്തുന്നത്. എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലായിരുന്നു ആയിരക്കണക്കിന് ആരാധകരെ ഞെട്ടിപ്പിച്ച മരണം നടന്നത്. അന്നു മുതല്‍ ശ്രീദേവിയുടെ മരണത്തില്‍ അടിമുടി ദുരൂഹതകളാണ് ഉയര്‍ന്നിരുന്നതും.
ഇപ്പോഴിതാ അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധനുമായ ഡോ. ഉമാദത്തന്റെ നീരീക്ഷണവുമായി ബന്ധപ്പെട്ട് ചിലവെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്. ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്. ഉമാകാന്തന്‍ മരിക്കും മുമ്പ് തന്നോടു പറഞ്ഞ കാര്യങ്ങളാണ് കേരളകൗമുദി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ഋഷിരാജ് സിങ് വ്യക്തമാക്കുന്നത്.
ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ആകാംക്ഷമൂലം താന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമാവാനാണ് സാധ്യതയെന്ന് ഡോ. ഉമാദത്തന്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അതിന് കാരണമായി ഉമാദത്തന്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളും ഋഷിരാജ് സിങ് ലേഖനത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.

Latest News