Sorry, you need to enable JavaScript to visit this website.

പര്‍ച്ചപ്പനി: പരിഭ്രാന്തരാവേണ്ട സാഹചര്യമില്ല-മുഖ്യമന്ത്രി

സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ശുചീകരണം
തിരുവനന്തപുരം- പകര്‍ച്ചപ്പനിയുടെ വ്യാപനം തടയുന്നതിന് സംസ്ഥാന വ്യാപകമായി ജനകീയ ശുചീകരണത്തിന് നാടൊരുമിച്ച് രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. മൂന്നു ദിവസമായി സംഘടിപ്പിക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ-ഇതര സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ കൈകോര്‍ക്കണം. ഈ പ്രവര്‍ത്തനങ്ങളിലൂടെ പകര്‍ച്ചപ്പനി തടയാനാകും. പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 27,28,29 തീയതികളില്‍സംസ്ഥാനവ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പൊതുസ്ഥലങ്ങള്‍, ഓഫീസുകള്‍ ഉള്‍പ്പെടെ ജനങ്ങള്‍ ഇടപെടുന്ന എല്ലാ മേഖലകളും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ശുചിയാക്കും. 23ന് എല്ലാ ജില്ലയിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതല യോഗങ്ങള്‍ ചേരും. വൈകിട്ട് മൂന്നിന് തിരുവനന്തപുരത്ത് സര്‍വകക്ഷി യോഗം നടക്കും.

ജനപ്രതിനിധികള്‍ക്കും വിവിധ സംഘടനാ പ്രവര്‍ത്തകര്‍ക്കും ഒപ്പം കുടുംശ്രീ, ആശാ പ്രവര്‍ത്തകര്‍, അംഗനവാടി പ്രവര്‍ത്തകര്‍, ആരോഗ്യ മേഖലയിലെ വിവിധ പ്രവര്‍ത്തകള്‍, എന്‍എസ്എസ്, എന്‍സിസി, പോലീസ് ക്യാമ്പുകളിലെ പോലീസുകാര്‍ തുടങ്ങി എല്ലാവരേയും ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് മാധ്യമങ്ങളും മുന്‍കൈ എടുക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

പനിബാധിത പ്രദേശങ്ങളെ ഹൈറിസ്‌ക്ക്, മോഡറേറ്റ് റിസ്‌ക്ക്, ലോ റിസ്‌ക്ക് മേഖലകളായി തരംതിരിക്കും. ഹൈറിസ്‌ക്ക് മേഖലയില്‍ പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യും. ആശുപത്രികളെയും ഡോക്ടര്‍മാരെയും ഇതിനായി സജ്ജമാക്കും. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കൊപ്പം സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജ്ജന്മാര്‍, പിജി വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ സേവനങ്ങള്‍ ലഭ്യമാക്കും. 
ആശുപത്രികളില്‍ കിടത്തി ചികിത്സയടക്കം കാര്യക്ഷമമാക്കാന്‍ ഉപയോഗിക്കാതെ കിടക്കുന്ന ആശുപത്രിക്കെട്ടിടങ്ങളും വാര്‍ഡുകളും പ്രവര്‍ത്തിപ്പിക്കും. മൊബൈല്‍ ക്‌ളിനിക്കുകളിലൂടെ നാട്ടിന്‍പുറങ്ങളിലടക്കം ചികിത്സ ലഭ്യമാക്കും. ആവശ്യമെങ്കില്‍ പുതിയ ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങും. ആവശ്യാനുസരണം താല്‍ക്കാലികമായി ഡോക്ടര്‍മാരേയും നഴ്‌സുമാരേയും സര്‍ക്കാര്‍ നിയമിക്കും. പ്രാഥമിക-സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ പ്രവര്‍ത്തകരുടെയും സേവനം ഉറപ്പാക്കും.

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനും ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രാഥമിക-സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലടക്കം സംവിധാനം ഒരുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ചുമതല. പദ്ധതി ഫണ്ട് ഇതിനായി ഉപയോഗിക്കാമെന്നും ഈ തുക സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് തിരിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest News