Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സി.ഒ.ടി നസീർ വധശ്രമം: രണ്ട് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ

ഗൂഢാലോചക്ക് പിന്നിൽ സി.പി.എം നേതൃത്വം 

തലശ്ശേരി- വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി നസീറിനെതിരായ വധശ്രമത്തിൽ  പ്രതികളായ രണ്ട് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ. കൊളശ്ശേരി സ്വദേശി കളരിമുക്കിലെ  കുന്നിനേരി മീത്തൽ വീട്ടിൽ വി.കെ സോജിത്ത് (25) കതിരൂർ പൊന്ന്യം വെസ്റ്റിലെ ചേരി പുതിയ വീട്ടിൽ കെ.അശ്വന്ത് (20) എന്നിവരെയാണ് തലശ്ശേരി എ.എസ്.പി അരവിന്ദ് സുന്ദറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസത്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
അക്രമ സംഭവത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും ഗുഢാലോചനയിൽ പങ്കെടുത്ത മറ്റൊരു പ്രതിയും പോലീസ് വലയിലായി. ഇവരുടെ അറസ്റ്റ് അടുത്ത ദിവസം രേഖപ്പെടുത്തും. 
ടൈൽസ് പണിക്കാരനായ അശ്വന്ത് സംഭവത്തിൽ നേരിട്ട് പങ്കെടുത്ത പ്രതിയാണ്. ഇയാളാണ് നസീറിനെ ആഞ്ഞുവെട്ടിയതെന്ന് പോലീസ് പറഞ്ഞു. കയറ്റിറക്ക് തൊഴിലാളിയായ സോജിത്ത്  ഗൂഢാലോചനയിൽ പങ്കാളിയാണ്. ഇനിയും അഞ്ചിലേറെ പേർ പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. തെരഞ്ഞടുപ്പിൽ നസീർ മത്സരിച്ചതു കൊണ്ടുള്ള വൈരാഗ്യത്തെ തുടർന്ന് പാർട്ടി പ്രാദേശിക നേതൃത്വം ഏൽപ്പിച്ച ക്വട്ടേഷൻ പ്രതികൾ നടപ്പിലാക്കുകയായിരുന്നു. അറസ്റ്റിലായ സോജിത്ത് വടക്കുമ്പാട് പാറക്കെട്ടിലെ സി.പി.എം പ്രവർത്തകൻ ഷിധിനെ വധിച്ച കേസിലെ പ്രതിയാണ്. സി.പി.എം പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തെ തുടർന്നാണ് 2013 ഒക്ടോബർ നാലിന് ഷിധിൻ വധിക്കപ്പെടുന്നത്. കേസിന്റെ വിചാരണ തലശ്ശേരി സെഷൻസ് കോടതിയിൽ നടന്നു വരികയാണ്. കേസിൽ അറസ്റ്റിലായ അശ്വന്ത് പൊന്ന്യത്ത് വെച്ച് മറ്റൊരു സി.പി.എം പ്രവർത്തകനെ ബസിൽനിന്ന് വലിച്ചിറക്കി അക്രമിച്ച കേസിലെ പ്രതിയാണ്. അശ്വന്താണ് സംഭവ സമയം ബൈക്ക് ഓടിച്ചിരുന്നത.് ഇയാൾ നസീറിന്റെ ശരീരത്തിൽ ബൈക്ക് ഓടിച്ച കയറ്റാൻ ശ്രമിച്ചത് സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് പോലീസ് ശേഖരിച്ചിട്ടുണ്ട.് ഒരു സംഭവത്തിൽ പെട്ടുപോയ അശ്വന്ത് അതിൽനിന്ന് ഒഴിവാകാൻ ചിലരെ സമീപിക്കുകയും അവിചാരിതമായി ഇത്തരമൊരു ക്വട്ടേഷൻ ലഭിക്കുകയുമായിരുന്നെന്നാണ് പോലീസ് കണ്ടെത്തിയത്. 
നസീറിനെതിരായ അക്രമ സംഭവത്തിൽ പങ്കില്ലെന്ന സി.പി.എമ്മിന്റെ വാദമാണ് ഇതോടെ  പൊളിയുന്നത്. കേസിൽ പ്രദേശിക തലത്തിലുള്ള രാഷ്ട്രീയ ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി.  സി.പി.എം പ്രാദേശിക നേതാക്കൾ തന്നെയാണ് തന്നെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയതെന്ന് സി.ഒ.ടി നസീർ തന്നെ വ്യക്തമാക്കിയിരുന്നു. വധശ്രമത്തിൽ സി.പി.എമ്മിന് പങ്കില്ലെന്ന് നസീർ തങ്ങളോട് പറഞ്ഞെന്ന്  സി.പി.എം  വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി.ജയരാജൻ ചികിത്സയിൽ കഴിയുന്ന നസീറിനെ സന്ദർശിച്ച ശേഷം പറഞ്ഞിരുന്നു. എന്നാൽ  തലശേരിയിലെയും കൊളശേരിയിലെയും ബ്രാഞ്ച് കമ്മിറ്റിയംഗങ്ങൾക്കും തലശേരിയിലെ ഒരു പ്രമുഖ നേതാവിനും അക്രമത്തിൽ  ബന്ധമുണ്ടെന്നും സി.ഒ.ടി നസീർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസിൽ നേരിട്ട് ബന്ധമുള്ള മൂന്നു പേരെയും ഗൂഢാലോചയിൽ അഞ്ച് പേരെയുമാണ് പോലീസ് ഇപ്പോൾ പ്രതി ചേർത്തത്. നസീറിനെ അക്രമിച്ച ശേഷവും പ്രതികൾ നാട്ടിൽ തന്നെ കുറേ ദിവസം ഉണ്ടായിരുന്നു. ഇതിന് കാരണം ക്വട്ടേഷൻ നൽകിയവർ പറഞ്ഞ വാക്ക് വിശ്വസിച്ചായിരുന്നു. ഒരിക്കലും പിടിക്കപ്പെടില്ലെന്ന ഉറപ്പ് ക്വട്ടേഷൻ ഏൽപ്പിച്ചവർ പ്രതികൾക്ക് നൽകിയിരുന്നു. ഒടുവിൽ പിടിക്കപ്പെടുമെന്ന് തോന്നിയപ്പോഴാണ് പ്രതികൾ നാടുവിട്ടത.് തിരുവില്വാമലയിലെ അനാശാസ്യ കേന്ദ്രത്തിൽ നിന്നാണ് ഒരു പ്രതിയെ പോലീസ് പിടികൂടിയത്. ഈ മാസം 19 നാണ് സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവും തലശ്ശേരി നഗരസഭാംഗവുമായിരുന്ന നസീറിന് തലശ്ശേരിയിൽ വച്ച് വെട്ടേറ്റത്. നസീർ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

Latest News